Sorry, you need to enable JavaScript to visit this website.

ഗ്യാൻവാപി കേസ് വ്യാഴാഴ്ച, മസ്ജിദ് കമ്മിറ്റിയുടെ ഹരജി ആദ്യം

വാരാണസി- ഗ്യാൻവാപി മസ്ജിദ് കേസ്  ഉത്തർപ്രദേശിലെ വാരാണസി ജില്ലാ കോടതി  വ്യാഴാഴ്ചത്തേക്ക് മാറ്റി.  സുപ്രീം കോടതി ഉത്തരവുകൾക്ക് അനുസൃതമായി  കേസ് നിലനിൽക്കുന്നതല്ലെന്ന മുസ്ലീം പക്ഷത്തിന്റെ ഹരജി കോടതി ആദ്യം പരിഗണിക്കും. അഞ്ച് ഹിന്ദു ഹരജിക്കാർ ആവശ്യപ്പെട്ട ഇളവുകൾ അനുവദിക്കാനാകില്ലെന്ന് വാദിക്കുന്നതാണ് ഈ ഹരജി.  1991ലെ ആരാധനാലയ നിയമം ഇത്തരത്തിലുള്ള ഹരജികൾ തടയുന്നുവെന്നും മുസ്ലീം പക്ഷം വാദിക്കുന്നു.

26 മുതൽ കോടതി എല്ലാ ദിവസവും വാദം കേൾക്കുമോ എന്ന കാര്യം വ്യക്തമല്ല. 26ന് പ്രാഥമിക വാദം തുടങ്ങും. അഭിഭാഷക കമ്മീഷൻ സമർപ്പിച്ച മസ്ജിദ് സർവേ റിപ്പോർട്ടിൽ ഇരുകക്ഷികളിൽ നിന്നും എതിർപ്പുകൾ അറിയിക്കാൻ ജില്ലാ ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്.


പതിനാറാം നൂറ്റാണ്ടിൽ ഔറംഗസീബിന്റെ ഭരണകാലത്ത് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകർത്താണ് ഗ്യൻവാപി മസ്ജിദ് നിർമ്മിച്ചതെന്ന് 1991-ൽ വാരണാസി കോടതിയിൽ സമർപ്പിച്ച ഹരജിയിൽ അവകാശപ്പെടുന്നു. മസ്ജിദ് സമുച്ചയത്തിനുള്ളിൽ ശൃംഗാർ ഗൗരിയെയും മറ്റ് വിഗ്രഹങ്ങളെയും ആരാധിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകൾ നൽകിയ ഹരജിയാണ് പുതിയ കേസിന് തുടക്കമിട്ടത്.

മസ്ജിദ് സമുച്ചയത്തിന്റെ പടിഞ്ഞാറൻ മതിലിന് പിന്നിൽ ആരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് വാരണാസി കോടതി വീഡിയോ സർവേയ്ക്ക് ഉത്തരവിട്ടത്.

Latest News