Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.എ.എയെ അനുകൂലിച്ച അര്‍ജുന്‍ സിംഗ് വീണ്ടും തൃണമൂലില്‍, എതിര്‍പ്പുമായി ഇമാം അസോസിയേഷന്‍

കൊല്‍ക്കത്ത- വര്‍ഗീയ കലാപങ്ങള്‍ക്ക് പ്രേരിപ്പിച്ച ബംഗാളി വിരുദ്ധനായ അര്‍ജുന്‍ സിംഗിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍  തിരിച്ചെടുത്തതിനെ അപലിപിച്ച് ബംഗാള്‍ ഇമാം അസോസിയേഷന്‍.
ബി.ജെ.പി വിട്ട അര്‍ജുന്‍ സിംഗ് ഞായറാഴ്ചയാണ് ഭരണകക്ഷിയായ ടി.എം.സിയില്‍ വീണ്ടും ചേര്‍ന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ലാണ് ടി.എം.സി വിട്ട് ഇദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നത്. തുടര്‍ന്ന്  ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് ബാരക്പൂരിലെ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു.
വര്‍ഗീയ കലാപത്തിന് പ്രേരിപ്പിച്ച അര്‍ജുന്‍ സിംഗ് പൗരത്വ ഭേദഗതി നിയമത്തിന് (സി.എ.എ) അനുകൂലമായി വോട്ട് ചെയ്തയാളാണെന്നും ബംഗാള്‍ ഇമാം അസോസിയേഷന്‍ പ്രസിഡന്റ് എം.ഡി യഹ്യ പറഞ്ഞു.
അര്‍ജുന്‍ സിംഗ് ബംഗാള്‍ വിരുദ്ധനും ബംഗാളി വിരുദ്ധനുമാണ്. പാര്‍ലമെന്റില്‍ സി.എ.എക്ക് അനുകൂലമായി വോട്ട് ചെയ്ത അദ്ദേഹത്തിനു വോട്ട് തിരിച്ചെടുക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.  പള്ളികളില്‍ ബാങ്ക് വിളിക്കുന്നതിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിക്കുമോയെന്നും  ഇമം അസോസിയേഷന്‍ നേതാവ് ചോദിച്ചു.
ബാലിഗഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബാബുല്‍ സുപ്രിയോയെ  നാമനിര്‍ദേശം ചെയ്യുന്നതിനെയും  എം.ഡി യഹ്യ എതിര്‍ത്തു.

 

Latest News