Sorry, you need to enable JavaScript to visit this website.

പരാതി നല്‍കി മൂന്ന് മാസമായിട്ടും  ലീഗില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ആഷിഖ 

തളിപ്പറമ്പ്- പരാതി നല്‍കിയിട്ടും മുസ്‌ലിം  ലീഗ് നേതൃത്വത്തില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന ആരോപണവുമായി മുന്‍ ഹരിത നേതാവ് ആഷിഖ ഖാനം രംഗത്ത്. തനിക്ക് നേരിട്ട സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ് ആഷിഖ നേതൃത്വത്തിന് പരാതി നല്‍കിയത്. പരാതി നല്‍കിയിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ലീഗ് നേതൃത്വം നടപടി സ്വീകരിച്ചില്ലെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സര്‍ സയ്യിദ് കോളേജിലെ എം എസ് എഫ് മുന്‍ വൈസ് പ്രസിഡന്റും മലപ്പുറം വളാഞ്ചേരി സ്വദേശിനിയുമാണ് ആഷിഖ. കഴിഞ്ഞ ഫെബ്രുവരി പത്താം തിയ്യതി മുസ്ലിം ലീഗ് നേതൃത്വത്തിന് നല്‍കിയ പരാതിയുടെ പൂര്‍ണ്ണരൂപമാണ് താഴെ കൊടുക്കുന്നത്. മൂന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു ചര്‍ച്ചക്ക് പോലും വിളിക്കുകയോ പരാതിയെ കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് നേരെ വന്ന അതിക്രൂരമായ സൈബര്‍ അറ്റാക്കിനെതിരെ മലപ്പുറം സൈബര്‍ പോലീസില്‍ പരാതി നല്‍കി ശാസ്ത്രീയമായ അന്യേഷണത്തിനൊടുവില്‍ സൈബര്‍ പോലീസ് കണ്ടെത്തിയതാണ് മുഹമ്മദ് അനീസ് എന്ന ചാപ്പനങ്ങാടി സ്വദേശിയാണ് ഇത് ചെയ്തതെന്ന്.   മഹാനായ സി.എച്ചിന്റെയും സീതി സാഹിബിന്റെയുമൊക്കെ മഹത്തായ പാരമ്പര്യം മുറുകെ പിടിക്കുന്ന മുസ്‌ലിം  ലീഗ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബ് ചാപ്പനങ്ങാടി ഇത്തരത്തിലുള്ള ഒരു സൈബര്‍ ക്രൈം  ചെയ്ത വ്യക്തിക്കൊപ്പം പോലീസ് സ്‌റ്റേഷനിലെത്തിയത് എന്തിനായിരുന്നു എന്നതൊരു ചോദ്യമായി ബാക്കി നില്‍ക്കുന്നു. ഇതിനെതിരെയൊന്നും ഒരു ചെറുവിരലനക്കാന്‍ പോലും മുസ്‌ലിം ലീഗ് തയാറാകുന്നില്ല എന്നത് എന്നത് ഖേദകരമാണ്.- ആഷിഖ സങ്കടം പറഞ്ഞു. 

Latest News