കൊച്ചി-തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആവേശം വിതറി കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. മഹിളാ കോൺഗ്രസ് പ്രവർത്തകരോടൊപ്പം ആടിപ്പാടുന്ന വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റുപിടിച്ചു.
ഫോട്ടോക്ക് പോസ് ചെയ്ത് ചാമ്പിക്കോക്ക് ശേഷമാണ് ശശി തരൂറും വനിതകളും തെരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിന്റെ സംഗീതത്തോടൊപ്പം കൈ കൊട്ടി ആടുന്നത്.
ആരുപറഞ്ഞു തെരഞ്ഞെടുപ്പ് പ്രചാരണം വിരസമാണെന്നു ചോദിച്ചുകൊണ്ടാണ് ശശി തരൂര്‍ വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.
പാലാരിവട്ടം ജംഗ്ഷനിലുള്ള ഉള്ള വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി ശശി തരൂർ വോട്ടഭ്യർഥിച്ചിരുന്നു.
സിൽവർ ലൈനിൽ താൻ യുഡിഎഫ് നിലപാടിനൊപ്പമാണെന്നും ഏത് വികസനവും ജനങ്ങളെ ബോധ്യപ്പെടുത്തി വേണമെന്നും ശശി തരൂർ പറഞ്ഞു . പദ്ധതിക്ക് ജനങ്ങൾ മുഴുവൻ എതിരാണ് . ജനവികാരം മനസിലാക്കി ജനങ്ങൾകൊപ്പം നിന്ന് കൊണ്ടാണ് കോൺഗ്രസ് സിൽവർ ലൈൻ വിരുദ്ധ സമരത്തിനിറങ്ങിയതെന്നും ശശി തരൂർ പറഞ്ഞു.
കെ വി തോമസല്ല, പി ടി തോമസാണ് തൃക്കാക്കരയിൽ സ്വാധീനം ചെലുത്തുകയെന്ന് ശശി തരൂർ പറഞ്ഞു.
പാർട്ടിക്കുള്ളിൽ നിൽക്കുമ്പോൾ പാർട്ടിയോട് കൂറ് പൂലർത്തണമെന്ന് ശശി തരൂർ പറഞ്ഞു. പാർട്ടി അഭിപ്രായങ്ങളോട് യോജിപ്പില്ലെങ്കിൽ പാർട്ടി വിടുന്നതാണ് നല്ലത്-അദ്ദേഹം പറഞ്ഞു.