ന്യൂദൽഹി- കാന്റീനുകൾക്ക് റേഷനും മറ്റു സാമഗ്രികളും വിതരണം ചെയ്യുന്ന സ്വകാര്യ കരാറുകാരിൽനിന്ന് കൈക്കൂലി വാങ്ങിയ അഴിമതിക്കേസിൽ കരസേനയിലെ ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ സി.ബി.ഐ കേസെടുത്തു.
കരാറുകാർക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകിയെന്നാണ് ലെഫ്റ്റനന്റ് കേണൽ അഭിഷേക് ചന്ദ്രക്കും മറ്റു നാലു പേർക്കുമെതിരായ കുറ്റം. പോർട്ട് ബ്ലെയറിൽ സ്റ്റേഷൻ സ്റ്റാഫ് ഓഫീസറായി നിയമിതനായ ചന്ദ്ര ഫീൽഡ് ഓഫീസർമാരുടെ ഒത്താശയോടെ സ്വകാര്യ വിതരണക്കാരിൽനിന്ന് കൈക്കൂലി വാങ്ങുകയായിരുന്നു.
റേഷനും മറ്റ് സാധനങ്ങളും വാങ്ങുന്ന ബേസ് വിക്വലിംഗ് യാർഡിലായിരുന്നു ഈ ഉദ്യോഗസ്ഥരുടെ ജോലി.