Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓഹരി വിപണിയിൽ വൻ ഇടിവ്

റിയാദ് - ആഗോള ഓഹരി വിപണികളിൽ ദൃശ്യമായ തകർച്ചയുടെ അനുരണനമെന്നോണം സൗദി ഓഹരി വിപണിയിലും വൻ ഇടിവ്. വ്യാഴാഴ്ച അവസാനിച്ച വാരത്തിൽ സൗദി ഓഹരി വിപണി മൂല്യത്തിൽ 290.7 ബില്യൺ റിയാലിന്റെ (77.5 ബില്യൺ ഡോളർ) ഇടിവ് നേരിട്ടു. ഓഹരി വിപണിയുടെ ആകെ മൂല്യം 12.18 ട്രില്യൺ റിയാലായി കുറഞ്ഞു. തൊട്ടു മുൻവാരത്തിൽ ഇത് 12.47 ട്രില്യൺ റിയാലായിരുന്നു. 
പത്തൊമ്പതര മാസത്തിനു ശേഷം (2020 ഒക്‌ടോബർ മുതൽ) രേഖപ്പെടുത്തിയ ഏറ്റവും വലിയ തകർച്ചക്കാണ് ഈ വാരത്തിൽ സൗദി ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. പണപ്പെരുപ്പം നേരിടാൻ കേന്ദ്ര ബാങ്കുകൾ വായ്പാ നിരക്കുകൾ ഉയർത്തിയതാണ് ആഗോള തലത്തിൽ ഓഹരി വിപണികളെ ബാധിച്ചത്. ഒരാഴ്ചക്കിടെ സൗദി ഓഹരി സൂചിക 900 ഓളം പോയന്റ് കുറഞ്ഞു. സൂചിക ആറര ശതമാനം തോതിലാണ് കുറഞ്ഞത്. ഈയാഴ്ച ഓഹരി സൂചിക വലിയ തോതിൽ പിന്നോട്ടടിച്ചെങ്കിലും കഴിഞ്ഞ വർഷാവസാനത്തെ അപേക്ഷിച്ച് സൂചിക ഇപ്പോഴും 13.8 ശതമാനം നേട്ടം നിലനിർത്തുന്നു. 
ഈ വാരത്തിൽ ബാങ്കിംഗ് മേഖലയാണ് ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയത്. ബാങ്കിംഗ് മേഖലാ ഓഹരികൾ 9.8 ശതമാനം ഇടിഞ്ഞു. 2020 മാർച്ചിനു ശേഷം ബാങ്കിംഗ് മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ പ്രതിവാര ഇടിവാണിത്. അൽറാജ്ഹി ബാങ്ക് ഓഹരികൾ വലിയ ഇടിവ് നേരിട്ടു. അൽറാജ്ഹി ഓഹരികൾ 9.2 ശതമാനം തോതിൽ ഇടിഞ്ഞു. ഒരാഴ്ചക്കിടെ ബാങ്കിന്റെ വിപണി മൂല്യത്തിൽ 40.8 ബില്യൺ റിയാലിന്റെ കുറവ് രേഖപ്പെടുത്തി. ഈ വർഷാദ്യം മുതൽ അൽറാജ്ഹി ഓഹരികൾ 13 ശതമാനം തോതിൽ ഇടിഞ്ഞിട്ടുണ്ട്. 
ഈ വർഷം ആദ്യ പാദത്തിൽ അൽറാജ്ഹി ബാങ്ക് ശക്തമായ ലാഭം കൈവരിച്ചിരുന്നു. 410 കോടി റിയാലാണ് മൂന്നു മാസത്തിനിടെ ബാങ്ക് കൈവരിച്ച ലാഭം. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ആദ്യ പാദത്തിൽ അൽറാജ്ഹി ബാങ്ക് ലാഭം 23.9 ശതമാനം തോതിൽ വർധിച്ചു. സൗദി നാഷണൽ ബാങ്ക് ഓഹരികൾ 6.3 ശതമാനവും സൗദി ബ്രിട്ടീഷ് ബാങ്ക് ഓഹരികൾ 7.6 ശതമാനവും സൗദി ഫ്രാൻസി ബാങ്ക് ഓഹരികൾ 13.5 ശതമാനം തോതിലും വ്യാഴാഴ്ച അവസാനിച്ച വാരത്തിൽ ഇടിഞ്ഞു. 

Tags

Latest News