ജ്വല്ലറി ഉമയുടെ വീട്ടില്‍ കവര്‍ച്ച, നഷ്ടപ്പെട്ടത്  മൂന്ന് കിലോ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും 

കൊച്ചി- ഗുരുവായൂര്‍ തമ്പുരാന്‍പടിയില്‍ സ്വര്‍ണ്ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. വീട്ടില്‍ സൂക്ഷിച്ച മൂന്ന് കിലോ സ്വര്‍ണ്ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്നു. സ്വര്‍ണ്ണ വ്യാപാരിയായ കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടിലാണ് രാത്രിയില്‍ 7 മണിക്കും 9 മണിക്കും ഇടയില്‍ കവര്‍ച്ച നടന്നത്. വീട്ടിലെ സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. എന്നാലിതില്‍ മുഖം വ്യക്തമല്ല. വീടിന്റെ പുറക് വശത്തെ വാതില്‍ കുത്തി തുറന്നാണ് കവര്‍ച്ച നടത്തിയത്. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. 371 പവനോളം നഷ്ടമായെന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിവരം. ഡോഗ് സ്വാഡും ഫിംഗര്‍പ്രിന്റ് വിഭാഗവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കും
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു കവര്‍ച്ച നടന്നതെന്നാണ് കരുതുന്നത്. ഗള്‍ഫിലെ സ്വര്‍ണവ്യാപാരിയായിരുന്ന ബാലന്‍ അവിടത്തെ ബിസിനസ് അവസാനിപ്പിച്ചാണ് നാട്ടില്‍ എത്തിയത്. ബാറുകളാക്കിയായിരുന്നു സ്വര്‍ണം അലമാരയില്‍ സൂക്ഷിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം കുടുംബം അടുത്തുള്ള തീയേറ്ററില്‍ സിനിമ കാണാന്‍ പോയിരുന്നു. ഇവര്‍ തിരികെ എത്തിയപ്പോഴാണ് വീടിന്റെ പിന്‍വാതില്‍ പൊളിച്ചനിലയില്‍ കണ്ടത്. സംശയം തോന്നി അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം മോഷണം പാേയതായി കണ്ടത്. അലമാരയില്‍ ഉണ്ടായിരുന്ന സ്വര്‍ണം മുഴുവന്‍ നഷ്ടമായിട്ടുണ്ട്.മോഷണം നടത്തിയത് ഒരാള്‍ മാത്രമാണ്. ഇയാളുടെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ മുഖം വ്യക്തമല്ല. മോഷ്ടാവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. വീടുമായി അടുത്ത ബന്ധമുള്ളവരാണോ മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ട്. 
 

Latest News