Sorry, you need to enable JavaScript to visit this website.

മുംബൈയില്‍ 803 പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പോലീസിന്റെ അനുമതി

മുംബൈ- മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്) തലവന്‍ രാജ് താക്കറെ ബാങ്ക് വിളിക്കാന്‍ ഉച്ചഭാഷിണി ഉപയോഗത്തെച്ചൊല്ലി ഉയര്‍ത്തിയ  തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍, മുംബൈയിലെ 1,144 പള്ളികളില്‍ 803-ലധികം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പോലീസിന്റെ അനുമതി ലഭിച്ചു. അതേസമയം, ഉച്ചഭാഷിണി ഉപയോഗത്തിന് അനുമതി ലഭിച്ചതിനാല്‍, നിശബ്ദ മേഖലകളില്‍ സ്പീക്കറുകള്‍ വിന്യസിക്കില്ലെന്നും സുപ്രീം കോടതിയുടെയും മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും (എംപിസിബി) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പള്ളികള്‍ പാലിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
803 പള്ളികള്‍ക്ക് ഉച്ചഭാഷിണി സ്ഥാപിക്കാന്‍ പോലീസ് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ബാക്കിയുള്ള അപേക്ഷകള്‍ സൂക്ഷ്മതയോടെ പരിഗണിക്കുന്നുണ്ടെന്ന് മുംബൈ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'സുപ്രീം കോടതി, എംപിസിബി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ എല്ലാ ശബ്ദ മലിനീകരണ മാനദണ്ഡങ്ങളും പാലിക്കുന്നത് ഞങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. രാവിലെ 6 മണിക്കും രാത്രി 10 മണിക്കും ഇടയിലാണ് അവര്‍ക്ക് ഉപയോഗിക്കാനുള്ള സമയം- ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News