Sorry, you need to enable JavaScript to visit this website.

പി.സി. ജോര്‍ജിന്റെ വിദ്വേഷ പ്രസ്താവന ഗള്‍ഫില്‍ ജോലി ചെയ്യുന്ന ലക്ഷങ്ങളെ ബാധിക്കും-ഹുസൈന്‍ മടവൂര്‍

ജിദ്ദ- കേരളത്തില്‍ ഇരു സമുദായങ്ങളെ കലാപത്തിലേക്ക് തിരിച്ചുവിടാനുള്ള ഗൂഢതന്ത്രമായി വേണം പി.സി.ജോര്‍ജിന്റെ പ്രസ്താവനയെ കാണാനെന്ന് പ്രമുഖ പണ്ഡിതനും കെ.എന്‍.എം നേതാവുമായ ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
മുസ്ലിംകളുടെ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന പ്രസ്തവന സാമുദായിക സ്പര്‍ധയുണ്ടാക്കുന്നതാണ്. പറഞ്ഞത് കളവുമാണ്. ഇന്ത്യയില്‍ എവിടേയും,പ്രത്യേകിച്ച് കേരളത്തില്‍ മുസ്ലിം സ്ഥാപനങ്ങളില്‍ വര്‍ഗീയതയില്ല.
പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം. അറബ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളക്കാരെ ഇത് എങ്ങനെ ബാധിക്കുമെന്ന കാര്യം ആലോചിക്കേണ്ടതാണ്. ലക്ഷക്കണക്കിന് മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നുണ്ട്. യാതൊരു വിവേചനവുമില്ലാതെ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ആളുകളേയും ബാധിക്കുന്നതാണ് പി.സി. ജോര്‍ജിന്റെ പ്രസ്താവന.
മതേതര വിശ്വാസികള്‍ ഒരുമിച്ച് എതിര്‍ക്കേണ്ട വിദ്വേഷ പ്രസ്താവനയാണിത്.
സമനില തെറ്റിയ ആളുടെ പ്രസ്താവനയായി കണ്ട് ഇതിനെ അവജ്ഞയോടെ തള്ളിക്കളയുന്നതോടൊപ്പം ഇത്തരം പ്രസ്താവന നടത്തുന്നയാളുകളെ നിലക്കുനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ഹുസൈന്‍ മടവൂര്‍ പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.

 

Latest News