മകളെ പീഡിപ്പിച്ച കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കുറ്റക്കാരന്‍; ശിക്ഷ ചൊവ്വാഴ്ച

തിരുവനന്തപുരം- പത്തു വയസ്സായ സ്വന്തം മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി കെ.വി. രജനീഷ് കണ്ടെത്തി. ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും.
പഠിക്കാന്‍ മിടുക്കിയായിരുന്ന കുട്ടി പഠനത്തില്‍ ശ്രദ്ധിക്കാതാവുകയും ക്ലാസില്‍ മൂകയായി ഇരിക്കുന്നതും ശ്രദ്ധിച്ച ക്ലാസ് ടീച്ചര്‍ കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. പിതാവില്‍നിന്നുണ്ടായ ശാരീരിക ഉപദ്രവങ്ങള്‍ കുട്ടി അധ്യാപികയോട് തുറന്നു പറഞ്ഞു. 2019 ലാണ് കേസിനാസപ്ദമായ സംഭവം.
അധ്യാപിക വിവരം ഹെഡ്മിസ്ട്രസിന്റെയും സ്‌കൂള്‍ കൗണ്‍സലറുടെയും ശ്രദ്ധയില്‍പ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പരാതി വ്യാജമാണെ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറി. െ്രെകംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് എ. പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 19 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകള്‍ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത്പ്രസാദ്, അഭിഭാഷകരായ ഹശ്മി വി. ഇസഡ്, ബിന്ദു വി.സി എന്നിവര്‍  ഹാജരായി.

 

Latest News