Sorry, you need to enable JavaScript to visit this website.

സ്ത്രീധനം നല്‍കാത്തതിന് ഭാര്യയെ ബലാത്സംഗം ചെയ്യിച്ച് പ്രതികാരം

ജയ്പുര്‍- സ്ത്രീധനത്തുക നല്‍കാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവിന്റെ ഒത്താശയോടെ ബന്ധുക്കള്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. രാജസ്ഥാനിലെ ഭരത്പുരിലാണ് യുവതി ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരതയ്ക്കിരയായത്. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ഭര്‍ത്താവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതായും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

2019-ല്‍ ഹരിയാനയില്‍വെച്ചാണ് ദമ്പതിമാര്‍ വിവാഹിതരായത്. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍നിന്ന് ഉപദ്രവം പതിവായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. ഉപദ്രവം സഹിക്കവയ്യാതെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാല്‍ അടുത്തിടെ യുവതിയെ ഭര്‍ത്താവ് തിരികെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഭര്‍തൃവീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ ബന്ധുക്കളായ രണ്ടുപേരെ ഭര്‍ത്താവ് വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇവരോട് തന്നെ കൂട്ടബലാത്സംഗം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവിന്റെ മുന്നിലിട്ടാണ് ബന്ധുക്കളായ രണ്ടുപേര്‍ തന്നെ ബലാത്സംഗം ചെയ്തെന്നും ഇതിന്റെ വീഡിയോ ഭര്‍ത്താവ് മൊബൈലില്‍ പകര്‍ത്തിയതായും യുവതിയുടെ പരാതിയിലുണ്ട്. ഒന്നരലക്ഷം രൂപ സ്ത്രീധനം നല്‍കാത്തതിന്റെ പേരിലാണ് ഈ ക്രൂരത നേരിടേണ്ടിവന്നതെന്നും പരാതിയില്‍ പറയുന്നു.

ഇതിനുശേഷം പ്രതികളിലൊരാള്‍ അഞ്ചുദിവസം മുമ്പ് തന്നെ കാമാനിലേക്ക് കൊണ്ടുവന്നെന്നും ഇവിടെവെച്ച് വീണ്ടും ബലാത്സംഗത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കളായ രണ്ടുപേര്‍ക്കും എതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.

 

 

Latest News