ഖജനാവില്‍ പണമില്ല, 25 ലക്ഷത്തിന്  മുകളിലുള്ള ബില്ലുകള്‍ മാറേണ്ടെന്നു നിര്‍ദേശം

തിരുവനന്തപുരം- സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. ഇരുപത്തിയഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടെന്ന് ധനവകുപ്പ് നിര്‍ദേശം നല്‍കി. ദൈനംദിന ചെലവുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി.
സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മാസം അവസാനിക്കുമ്പോള്‍ സംസ്ഥാന ഖജനാവ് നീങ്ങുന്നത് വന്‍ പ്രതിസന്ധിയിലേക്ക്.കടങ്ങളുടെ തിരിച്ചടവിനും സെറ്റില്‍മെന്റുകള്‍ക്കായി കൂടുതല്‍ തുക മാസം ആദ്യം നീക്കി വച്ചത് കൊണ്ട് തന്നെ ഏപ്രില്‍ മാസം പ്രതിസന്ധി രൂക്ഷമായിരുന്നു.എന്നാല്‍ മാസം അവസാനം ചെലവുകള്‍ക്ക് കൂടി ആവശ്യത്തിനുള്ള നീക്കിയിരുപ്പ് ഇല്ല.ഈ ഘട്ടത്തിലാണ് ഇരുപത്തിയഞ്ച് ലക്ഷത്തിന് മേലുള്ള ഒരു ബില്ലും മാറേണ്ടെന്നാണ് നിര്‍ദേശം.ഈ മാസം 25വരെ ഒരു കോടി രൂപയുടെ ബില്ലുകള്‍ വരെ അനുവദിക്കപ്പെട്ടിരുന്നു.
വെയ്‌സ് ആന്റ് മീന്‍സിലും നിയന്ത്രണം ഏര്‍പ്പെടുത്തി. പുതിയ സാമ്പത്തിക വര്‍ഷം ആദ്യം കടമെടുപ്പിലും അനിശ്ചിതത്വമുണ്ട്.മാസം അവസാനത്തോടെ മൂവായിരം കോടി രൂപയെങ്കിലും കടമെടുക്കാനാണ് സംസ്ഥാനം ആലോചിക്കുന്നത്.മെയ് മാസം തുടക്കത്തില്‍ ശമ്പളത്തിനും പെന്‍ഷനുമായി നാലായിരംകോടിയിലേറെ കണ്ടെത്തേണ്ട സാഹചര്യമാണ്.കടമെടുപ്പ് ജിഎസ്ടി വിഹിതവും മെയ് മാസം പ്രതിസന്ധി തരണം ചെയ്യുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടല്‍
 

Latest News