മക്ക- വിശുദ്ധ റമദാനിലെ ആദ്യത്തെ ഇരുപത്തിയഞ്ചു ദിവസത്തിനിടെ ഹറമിൽ 1.7 കോടിയിലേറെ ലിറ്റർ സംസം വെള്ളം വിതരണം ചെയ്തതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഇരുപത്തിയഞ്ചു ദിവസത്തിനിടെ ഹറമിൽ തീർഥാടകർക്കും വിശ്വാസികൾക്കുമിടയിൽ 60 ലക്ഷത്തിലേറെ ബോട്ടിൽ സംസം വെള്ളം വിതരണം ചെയ്തു. 40 ലിറ്റർ വീതം ശേഷിയുള്ള 25,000 ഓളം സംസം ജാറുകളും 80 ലിറ്റർ വീതം ശേഷിയുള്ള 80 സ്മാർട്ട് കാർട്ടുകളും വഴി സംസം വിതരണം ചെയ്യുന്നതായി ഹറംകാര്യ വകുപ്പിൽ സംസം വിതരണ വിഭാഗം മേധാവി അബ്ദുറഹ്മാൻ അൽ സഹ്‌റാനി പറഞ്ഞു.