കാനഡയില്‍ വെടിയേറ്റ് മരിച്ച കാര്‍ത്തികിന്റെ മൃതദേഹം നാട്ടിലെത്തിച്ചു, വിറങ്ങലിച്ച് ബന്ധുക്കളും സുഹൃത്തുക്കളും

ഗാസിയാബാദ്- കാനഡയില്‍ വെടിയേറ്റ് മരിച്ച കാര്‍ത്തിക് വാസുദേവിന്റെ (21) മൃതദേഹം നാട്ടിലെത്തിച്ചു. ശനിയാഴ്ച ഉച്ചയോടെ ഗാസിയാബാദിലെ രാജേന്ദ്ര നഗറിലുള്ള വീട്ടിലാണ് മൃതദേഹം എത്തിച്ചത്. തടിച്ചുകൂടിയ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഇടയിലേക്ക്  മൃതദേഹം എത്തിയപ്പോള്‍ വിലാപങ്ങളുയര്‍ന്നു.

'അവന്‍ വേനലവധിക്കാലത്ത് തിരികെ വരാന്‍ ആഗ്രഹിച്ചു, ഞങ്ങള്‍ക്കായി അവന്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഞങ്ങള്‍ തയാറാക്കിയിരുന്നു- സാഹിബാബാദിലെ ഡിഎവി പബ്ലിക് സ്‌കൂളില്‍ കാര്‍ത്തിക്കിനൊപ്പം പഠിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ കമല്‍ താക്കൂര്‍ (21) പറഞ്ഞു. ''അവന്‍ പോയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ, പക്ഷേ അവന്‍ എപ്പോഴും ബന്ധപ്പെട്ടിരുന്നു. അവിടെയുള്ള തന്റെ ജീവിതത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കും. അവന്റെ അസൈന്‍മെന്റുകളെക്കുറിച്ചും ഒരു ഫോണ്‍ വാങ്ങിയതിനെക്കുറിച്ചും അതിനായി അദ്ദേഹം അടയ്ക്കുന്ന ഇഎംഐയെക്കുറിച്ചും ഞങ്ങളോട് പറഞ്ഞു. - കാര്‍ത്തിക്കിനൊപ്പം പഠിച്ച ചിരായു ബാലിയന്‍ (21) പറഞ്ഞു.
ഗാസിയാബാദില്‍ കാര്‍ത്തികിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ ഒത്തുചേര്‍ന്നു.

കഴിഞ്ഞയാഴ്ച കാനഡയിലെ ടൊറന്റോയിലെ സബ്വേ സ്റ്റേഷന് പുറത്ത് കാര്‍ത്തിക്ക് വെടിയേറ്റ് മരിച്ചത്.
അവിടെ അവന്‍ വളരെ സന്തോഷവാനായിരുന്നു. അവന്‍ എപ്പോഴും വിദേശത്ത് പോകാന്‍ ആഗ്രഹിച്ചു, അവന്റെ സ്വപ്‌നവുമായി  ജീവിച്ചു. അവന്‍ ആഗ്രഹിച്ച ജീവിതം അവിടെ ഉണ്ടായിരുന്നു... നല്ല കോളേജ്, നല്ല സുഹൃത്തുക്കള്‍- അയല്‍പക്കത്ത് താമസിക്കുന്ന കമല്‍ പറഞ്ഞു.

 

Latest News