Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുത്തലത്ത് ദിനേശന്‍ 'ദേശാഭിമാനി' പത്രാധിപരായേക്കും, പി. ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി

കണ്ണൂര്‍- സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഈമാസം 18-നും സംസ്ഥാനകമ്മിറ്റി 19-നും ചേരും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പാണ് യോഗത്തിലെ പ്രധാന വിഷയമെങ്കിലും പാര്‍ട്ടിസ്ഥാപനങ്ങളുടേതടക്കം സംഘടനാചുമതലകളിലും തീരുമാനം കൈക്കൊണ്ടേക്കും.

'ദേശാഭിമാനി' പത്രാധിപരുടെ ചുമതല വഹിക്കുന്നത് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. സംസ്ഥാന സെക്രട്ടറിയെന്നനിലയിലും പത്രത്തിന്റെയും ദൈനംദിനജോലികള്‍ നിര്‍വഹിക്കുക ബുദ്ധിമുട്ടായതിനാല്‍ മുഴുവന്‍സമയ പത്രാധിപരെ നിയോഗിച്ചേക്കും. സംസ്ഥാനസെക്രട്ടേറിയറ്റംഗവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ ദിനേശന്‍ പുത്തലത്തിനായിരിക്കും ചുമതല നല്‍കുക.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശി വന്നേക്കും. 1996-2001 കാലത്ത് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പി. ശശിയായിരുന്നു പൊളിറ്റിക്കല്‍ സെക്രട്ടറി. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തന്‍കൂടിയാണ് ഇദ്ദേഹം. എ.കെ.ജി പഠന-ഗവേഷണ കേന്ദ്രത്തിന്റെയും ഇ.എം.എസ്. അക്കാദമിയുടെയും ചുമതല എല്‍.ഡി.എഫ് ഏകോപനസമിതി കണ്‍വീനര്‍കൂടിയായ എ. വിജയരാഘവനാണ്. പി.ബി.യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇദ്ദേഹം പ്രവര്‍ത്തനകേന്ദ്രം ദല്‍ഹിയിലേക്ക് മാറ്റുന്നതോടെ മൂന്നുചുമതലകളില്‍നിന്നു ഒഴിവാകും.

പി.ബി.യില്‍നിന്ന് ഒഴിവായി പ്രവര്‍ത്തനകേന്ദ്രം തിരുവനന്തപുരത്തേക്ക് മാറ്റുന്ന എസ്. രാമചന്ദ്രന്‍ പിള്ളക്ക് എ.കെ.ജി. പഠന-ഗവേഷണകേന്ദ്രത്തിന്റെ ചുമതല നല്‍കും. എല്‍.ഡി.എഫ്. കണ്‍വീനറുടെ ചുമതല ഇ.പി. ജയരാജനോ എ.കെ. ബാലനോ നല്‍കും.

 

Latest News