ലഖ്‌നൗ- മുസ്ലിം സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ വിദ്വേഷ പ്രചാരകൻ ബജ്‌റംഗ് മുനി ദാസിനെ അറസ്റ്റ് ചെയ്തു. പ്രസംഗം നടത്തി പതിനൊന്ന് ദിവസത്തിന് ശേഷമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഖൈറാബാദിലെ ശ്രീ ലക്ഷ്മൺ ദാസ് ഉദാസിൻ ആശ്രമത്തിലെ മഠാധിപതി കൂടിയാണ് ഇയാൾ. പോലീസിന്റെ സാന്നിധ്യത്തിൽ ഏപ്രിൽ രണ്ടിനാണ് ഇയാൾ വിദ്വേഷപ്രസംഗം നടത്തിയത്. ദേശീയ വനിതാ കമ്മീഷൻ അടക്കം ഇയാളുടെ പ്രസംഗത്തിന് എതിരെ രംഗത്തുവന്നിരുന്നു. ഐ.പി.സി പ്രകാരം വിവിധ വകുപ്പുകൾ അനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതിനെ തുടർന്ന് മാപ്പപേക്ഷയുമായി ഇയാൾ രംഗത്തെത്തിയിരുന്നു. പ്രസ്താവന തെറ്റായിപ്പോയെന്നും നിരുപാധികം മാപ്പുചോദിക്കുന്നു എന്നുമായിരുന്നു ഇയാളുടെ വാക്കുകൾ.