Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബ്രിട്ടീഷ് എം.പിയെ കൊലപ്പെടുത്തിയ ഐ.എസ് ഭീകരന്‍ അലി ഹര്‍ബി അലിക്ക് മരണംവരെ തടവുശിക്ഷ.

ലണ്ടന്‍- ബ്രിട്ടീഷ് എംപി ഡേവിഡ് അമേസിനെ കൊലപ്പെടുത്തിയ ഐ.എസ് ഭീകരന്‍ അലി ഹര്‍ബി അലിക്ക് ജീവപര്യന്തം തടവുശിക്ഷ.  കഴിഞ്ഞ വര്‍ഷം എസെക്സില്‍  ജീവനക്കാരനെന്ന വ്യാജേന കടന്നുകയറി  എം.പിയെ വധിക്കുകയായിരുന്നു. 20-ലധികം തവണ അദ്ദേഹത്തിന് കുത്തേറ്റു.

'ഇത് നമ്മുടെ ജനാധിപത്യത്തിന്റെ ഹൃദയത്തില്‍ തട്ടിയ കൊലപാതകമാണ്' എന്ന് പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് സ്വീനി കൊലയാളിയെ മരണം വരെ തടവിന് ശിക്ഷിച്ചത്. 'സര്‍ ഡേവിഡ് വലിയ മഹത്വമുള്ള  മനുഷ്യനായിരുന്നു, അദ്ദേഹത്തിന് നേരെയുള്ള ആക്രമണത്തെ ന്യായീകരിക്കാനാവില്ല.  ബ്രിട്ടീഷ് വിദേശനയത്തെ സ്വാധീനിക്കാന്‍ അലി ആഗ്രഹിച്ചു, ഐ.എസിന്റെ പേരില്‍ രാഷ്ട്രീയക്കാരെ ലക്ഷ്യം വെക്കുകയായിരുന്നെന്നും ജസ്റ്റിസ് സ്വീനി കൂട്ടിച്ചേര്‍ത്തു.

സിറിയയില്‍ ഐ.സിന്റെ തോല്‍വിക്ക് പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നും മനുഷ്യത്വപരമായ പരിഗണനകളൊന്നും അതിന് കടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ സ്വാധീനിക്കാനും അതുവഴി മതപരമോ പ്രത്യയശാസ്ത്രപരമോ ആയ ഒരു ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകാനുമാണ് അവര്‍ ശ്രമിച്ചത്.  പ്രതിക്ക് താന്‍ ചെയ്ത കാര്യങ്ങളില്‍ പശ്ചാത്താപമോ ലജ്ജയോ ഇല്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറിയയില്‍ ബോംബാക്രമണം നടത്താന്‍ ഒപ്പിട്ട എല്ലാ പാര്‍ലമെന്റംഗങ്ങളും മരിക്കണമെന്ന ആഗ്രഹമാണ് പ്രതി കോടതിയില്‍ പങ്കുവെച്ചത്.

ഒക്ടോബര്‍ 15-ന് ലെയ്-ഓണ്‍-സീയിലെ ബെല്‍ഫെയേഴ്സ് മെത്തഡിസ്റ്റ് ചര്‍ച്ചില്‍ നടന്ന ഓപറേഷനിലാണ് 69 കാരനായ യു.കെ എംപി കൊല്ലപ്പെട്ടത്.

 

Latest News