ഈ വര്‍ഷം പത്ത് ലക്ഷം ഹാജിമാര്‍ ഹജ്ജിനെത്തും; ഹജ്ജ് മന്ത്രാലയം

റിയാദ് - വിദേശത്ത് നിന്നും സൗദിയില്‍ നിന്നും ഈ വര്‍ഷം പത്ത് ലക്ഷം ഹാജിമാര്‍ ഹജ്ജ് കര്‍മത്തിനെത്തുമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഓരോ രാജ്യങ്ങള്‍ക്കും ക്വാട്ടകള്‍ നിശ്ചയിച്ച് അതനുസരിച്ച് മാത്രം വിദേശത്ത് നിന്നും സൗദിയില്‍ നിന്നും തീര്‍ഥാടകര്‍ക്ക് ഹജ്ജിന് അനുമതി നല്‍കും. 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് അനുമതി നല്‍കില്ല. കോവിഡ് വാക്‌സിനുകളുടെ അടിസ്ഥാന ഡോസുകള്‍ ഹാജിമാര്‍ സ്വീകരിച്ചിരിക്കണം. വിദേശത്ത് നിന്ന് ഹജ്ജിനെത്തുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ ടെസ്റ്റ് വിമാനത്താവളങ്ങളില്‍ കാണിക്കണം.

എല്ലാവരുടെയും ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി കോവിഡ് മാനദണ്ഡങ്ങള്‍ ഹാജിമാര്‍ പാലിക്കേണ്ടിവരുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം ഓര്‍മിപ്പിച്ചു.

കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി വിദേശത്ത്‌നിന്ന് ഹാജിമാരെ അനുവദിച്ചിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ ശേഷമാണ് ഹജ് സാധാരണ രീതിയിലേക്ക് മാറുന്നത്. അതേസമയം, റമദാന് ഉംറയ്ക്കും മറ്റു പ്രാർത്ഥനകൾക്കും ഹറമിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

Latest News