Sorry, you need to enable JavaScript to visit this website.

ദേശീയ പാതസ്ഥലമെടുപ്പിനെതിരെ പ്രതിഷേധം; കുറ്റിപ്പുറത്ത് സംഘർഷം

കുറ്റിപ്പുറം- ജില്ലയിൽ ദേശീയ പാതക്ക് വേണ്ടി സ്ഥലംഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഇന്ന് ആരംഭിച്ച സർവെക്കെതിരെ ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രതിഷേധം. വൻ പോലീസ് സന്നാഹത്തോടെ അധികൃതർ സർവേ നടപടികൾ തുടങ്ങാനിരിക്കെ പ്രതിഷേധക്കാർ മാർച്ചുമായി എത്തിയത് സംഘർഷത്തിനിടയാക്കി. ഇവരെ പോലീസ് തടഞ്ഞു. പ്രതിഷേധക്കാരുടെ ചെറുത്തു നിൽപ്പ് തുടരുമ്പോഴും സർവേ നടപടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് അധികൃതരുടെ തീരുമാനം.

ഭൂമിക്ക് നൽകുന്ന നഷ്ടപരിഹാരത്തിന്റെ കൃത്യമായ കണക്ക് നാട്ടുകാരെ ബോധിപ്പിച്ച ശേഷം സർവേ മതിയെന്നാണ് നാട്ടുകാരുടെ നിലപാട്. എന്നാൽ സർവേയ്ക്കു ശേഷം മാത്രമെ ഭൂമിയുടെ അളവും അതനുസരിച്ച് നഷ്ടപരിഹാരവും കണക്കാക്കാനാകൂവെന്നാണ് ജില്ലാ അധികൃതർ പറഞ്ഞത്. ജൂണിനു മുമ്പായി മുഴുവൻ നഷ്ടപരിഹാരത്തുകയും വിതരണ ചെയ്യുമെന്നും ദേശീയ പാതാ സ്ഥലമേറ്റെടുക്കുൽ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ ജെ. ഒ അരുൺ പറഞ്ഞു. 

സ്ഥലമേറ്റടുക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുടെ ആശങ്കകൾ തീർക്കുന്നതിന് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ഹാളിൽ 100 ഓളം ഭൂവുടമകളുടെ യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഭൂവുടമകളെ പങ്കടുപ്പിച്ച് ഇന്ന് മറ്റൊരു യോഗവും നടക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി കേന്ദ്രങ്ങളിൽ വിളിച്ചു ചേർക്കുന്ന ഈ യോഗങ്ങളിൽ നിർദ്ദിഷ്ട അലൈൻമെന്റ് പ്രദേശത്തെ ഭൂടുമകൾക്ക് മാത്രമെ പങ്കെടുക്കാൻ അവസരം നൽകൂവെന്നാണ് ജില്ലാ അധികൃതരുടെ നിലപാട്.
 

Latest News