Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒരു രൂപ നാണയങ്ങളുമായി 2.6 ലക്ഷത്തിന്റെ ബൈക്ക്  വാങ്ങാനെത്തി, 10 മണിക്കൂറെടുത്ത് എണ്ണി തീര്‍ത്തു 

ചെന്നൈ-  2.6 ലക്ഷം രൂപയുടെ ഒരു രൂപ നാണയവുമായി ബൈക്ക് വാങ്ങാനെത്തി യുവാവ്. തമിഴ്‌നാട്ടിലെ സേലത്ത് ശനിയാഴ്ചയാണ് ഷോറൂം ജീവനക്കാരെ ഒരു പോലെ ഞെട്ടിക്കുകയും കുഴപ്പിക്കുകയും ചെയ്ത സംഭവം. തന്റെ സ്വപ്നമായിരുന്ന ബൈക്ക് സ്വന്തമാക്കാന്‍ മൂന്ന് വര്‍ഷത്തെ സമ്പാദ്യമായ ഒരു രൂപ നാണയങ്ങളുമായാണ് യുവാവ് ഷോറൂമിലേക്കെത്തിയത്. ജീവനക്കാരെല്ലാവരും ചേര്‍ന്നിട്ടും തുക എണ്ണി തിട്ടപ്പെടുത്താന്‍ പത്ത് മണിക്കൂറോളം എടുത്തെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. .
വി ഭൂപതി എന്ന 29കാരനാണ് 2.6 ലക്ഷം രൂപയുടെ ഒരു രൂപ നാണയങ്ങളുമായെത്തി ജീവനക്കാരെ കുഴപ്പിച്ചത്. തന്റെ സ്വപ്നമായിരുന്ന ബജാജ് ഡോമിനര്‍ 400 സ്വന്തമാക്കാനാണ് ഒരു രൂപ നാണയങ്ങളുമായി ഭൂപതി സേലത്തെ ബൈക്ക് ഷോറൂമില്‍ എത്തിയത്. എന്നാല്‍ സാധാരണ ഒരു ബൈക്ക് വാങ്ങുന്നത് പോലെ പണവും കൊടുത്ത് വാഹനവുമായി മടങ്ങുകയായിരുന്നില്ല ഭൂപതി ചെയ്തത്. വാനില്‍ സ്ഥലത്തെത്തിച്ച ഒരു രൂപ നാണയങ്ങള്‍ ഷോറൂമിനകത്തേക്ക് കയറ്റിയപ്പോഴാണ് പണം കണ്ട് ചുറ്റും ഉണ്ടായിരുന്നവര്‍ ആശ്ചര്യപ്പെട്ടത്.
നാണയങ്ങള്‍ സ്വരുക്കൂട്ടി ബൈക്ക് വാങ്ങുക എന്ന ആശയം ഉദിച്ചതോടെയാണ് ഭൂപതി ഒരു രൂപ നാണയങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. തന്റെ കൈയിലുള്ള നോട്ടുകള്‍ അമ്പലങ്ങളിലും ചായക്കടകളിലും നല്‍കിയാണ് ഒരു രൂപ ശേഖരിച്ചതെന്നാണ് യുവാവ് പറയുന്നത്.
നാണയങ്ങളായി പണം സ്വീകരിക്കാന്‍ ആദ്യം മടിച്ചെങ്കിലും ഭൂപതിയെ നിരാശപ്പെടുത്തേണ്ടെന്ന് കരുതി വഴങ്ങുകയായിരുന്നുവെന്ന് ഷോറൂം മാനേജര്‍ മഹാവിക്രാന്ത് പറഞ്ഞു. 2.6 ലക്ഷത്തിന്റെ നാണയങ്ങള്‍ കൈമാറുമ്പോള്‍ ബാങ്ക് അത് എങ്ങനെയാകും സ്വീകരിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു. 'ഒരു ഹൈ എന്‍ഡ് ബൈക്ക് വാങ്ങുക എന്ന ഭൂപതിയുടെ ആഗ്രഹം പരിഗണിച്ച് ഞാന്‍ ഒടുവില്‍ സമ്മതിക്കുകയായിരുന്നു' അദ്ദേഹം പറഞ്ഞു. ഭൂപതിയും അദ്ദേഹത്തിന്റെ നാല് സുഹൃത്തുക്കളും ഷോറൂമിലെ അഞ്ച് ജീവനക്കാരും ചേര്‍ന്നാണ് നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തിയത്. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് ഭൂപതിയ്ക്ക് ബൈക്കുമായി മടങ്ങാന്‍ കഴിഞ്ഞത്. അമ്മപ്പേട്ടയിലെ ഗാന്ധി മൈതാനിയില്‍ താമസിക്കുന്ന ഭൂപതി ഒരു സ്വകാര്യ കമ്പനിയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്. ഇദ്ദേഹം 
 

Latest News