Sorry, you need to enable JavaScript to visit this website.

 ശ്രീനിവാസന്‍ കൃഷ്ണന്‍ രാജ്യസഭയിലേക്ക് പോകേണ്ട -സോണിയ ഗാന്ധി 

ന്യൂദല്‍ഹി- രാജ്യസഭാ സീറ്റ് ശ്രീനിവാസന്‍ കൃഷ്!ണന്റെ പേര് തള്ളി സോണിയ ഗാന്ധി. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ സുഹൃത്താണ് ശ്രീനിവാസന്‍ കൃഷ്ണന്‍. പരിഗണനാപട്ടികയില്‍ നിന്ന് ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി നിര്‍ദേശിച്ചു. റോബര്‍ട്ട് വാധ്രയുമായി ബന്ധപ്പെട്ട കേസുകളില്‍ ആരോപണ വിധേയനാണ് ശ്രീനിവാസന്‍ കൃഷ്ണന്‍.പ്രിയങ്ക ഗാന്ധിയുടെ നോമിനിയായി 2018 മുതല്‍ ശ്രീനിവാസന്‍ കൃഷ്ണന്‍ എഐസിസി ഭാരവാഹിയാണ്.
തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെ ഹൈക്കമാന്‍ഡ് നോമിനിയായി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്നലെയാണ് കെപിസിസി നേതൃത്വത്തിന് നിര്‍ദേശം ലഭിച്ചത്. സംസ്ഥാനനേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് റോബര്‍ട്ട് വദ്രയുമായി ബിസിനസ് ബന്ധങ്ങളുള്ള പ്രിയങ്കയുടെ വിശ്വസ്തനും തൃശ്ശൂര്‍ സ്വദേശിയുമായ ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്. എം ലിജു, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം, സതീശന്‍ പാച്ചേനി, എംഎം ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുള്ള പട്ടികയാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയിട്ടുള്ളത്. ലിജുവിനൊപ്പം കെ സുധാകരന്‍ ഇന്നലെ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കാനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നതെന്നും, എം ലിജു പരിഗണനയിലുള്ളയാളാണെന്നും കെ സുധാകരന്‍ പ്രതികരിക്കുകയും ചെയ്തു. പട്ടികയില്‍ ചര്‍ച്ച തുടരുകയാണെന്നും അന്തിമരൂപമായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.


 

Latest News