പോളണ്ട് നിറയെ അഭയാര്‍ഥികള്‍,  ഇനിയാരും ഇങ്ങോട്ട് വരല്ലേ 

വാഴ്‌സ- പോളണ്ടിലെ വാര്‍സോയ്ക്കും ക്രാക്കോയ്ക്കും ഇനി അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഉക്രൈന്‍ അതിര്‍ത്തി രക്ഷാസേന അറിയിച്ചു. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 100,000 ഉക്രൈന്‍ സ്വദേശികള്‍  ക്രാക്കോവിലും 200,000 പേര്‍ വാര്‍സോയിലും എത്തി. ഇതോടെ ഇനി രണ്ട് നഗരങ്ങള്‍ക്കും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
റൊമാനിയയില്‍ പോലും, മൊത്തം 343,515 ഉക്രൈന്‍ പൗരന്മാര്‍ രാജ്യത്ത് പ്രവേശിച്ചു. അതില്‍ 258,844 പേര്‍ മറ്റ് രാജ്യങ്ങളിലേക്ക് പോയി. 84,000ത്തിലധികം ഉക്രൈന്‍കാര്‍  റൊമാനിയയില്‍ താമസിക്കുന്നു. ഫെബ്രുവരി 24 നാണ് റഷ്യ ഉക്രൈനില്‍
 യുദ്ധം  ആരംഭിച്ചത്. റഷ്യയുടെ സൈനിക ഓപ്പറേഷന്‍ ആരംഭിച്ചതുമുതല്‍, ആളുകള്‍ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയുന്നത് തുടരുകയാണ്. അതിര്‍ത്തി പങ്കിടുന്ന ഭൂരിഭാഗം രാജ്യങ്ങളും ഉക്രൈന്‍  അഭയാര്‍ഥികളെ സ്‌നേഹപൂര്‍വം സ്വീകരിച്ചിട്ടുണ്ട്. യുദ്ദത്തിന് മുമ്പു തന്നെ ഉക്രൈന്‍കാരെ സ്വീകരിക്കാന്‍ ഒരുങ്ങിയ രാജ്യമാണ് പോളണ്ട്. 
 

Latest News