Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മിനിമം ബാലൻസ് പിഴ എസ്.ബി.ഐ 15 രൂപയായി കുറച്ചു 

മുംബൈ- രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) മിനിമം ബാലൻസിനുള്ള പിഴ തുക കുറച്ചു.  പുതിയ നിരക്കുകൾ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. മെട്രോകളിലും നഗരങ്ങളിലും പിഴ 50 രൂപയിൽനിന്ന് 15 രൂപ ആയാണു കുറച്ചിരിക്കുന്നത്. അർധ നഗരങ്ങളിലും ഗ്രാമങ്ങളിലും പിഴ 40 ൽനിന്ന് 12 രൂപയായി കുറച്ചു. പിഴ തുകക്ക് പത്തു രൂപ വരെ ജി.എസ്.ടി ഈടാക്കും.
ഉപഭോക്താക്കളിൽനിന്നുള്ള അഭിപ്രായങ്ങൾ മാനിച്ചാണ് നിരക്കുകളിൽ കുറവു വരുത്തിയതെന്ന് എസ.്ബി.ഐയുടെ റീട്ടെയിൽ ആൻഡ് ഡിജിറ്റൽ ബാങ്കിങ് മാനേജിങ് ഡയറക്ടർ പി.കെ. ഗുപ്ത പറഞ്ഞു. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾക്കാണു എപ്പോഴും മുൻതൂക്കമെന്നും ഉപഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനുള്ള നടപടികളിലൊന്നാണിതെന്നും  അദ്ദേഹം പറഞ്ഞു. 
ഉപഭോക്താക്കൾക്ക് ബാങ്കിന്റെ സാധാരണ സേവിങ്‌സ് അക്കൗണ്ടിൽനിന്ന് ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് (ബി.എസ്.ബി.ഡി) എപ്പോൾ വേണമെങ്കിലും സൗജന്യമായി മാറാമെന്നും അദ്ദേഹം പറഞ്ഞു. ശരാശരി പ്രതിമാസ ബാലൻസ് സൂക്ഷിക്കാതെ തന്നെ അടിസ്ഥാന സേവിങ്‌സ് ബാങ്ക് സൗകര്യങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ് ഈ അക്കൗണ്ട്.
ആറ് വർഷത്തെ ഇടവേളക്കുശേഷം കഴിഞ്ഞ ഏപ്രിലിലാണ് എസ്.ബി.ഐ മിനിമം ബാലൻസ് നിബന്ധന ഏർപ്പെടുത്തിയത്. 100 രൂപ വരെയായിരുന്നു പിഴ തുക. 
മിനിമം ബാലൻസ് സൂക്ഷിക്കാത്തവരിൽനിന്ന് എട്ടുമാസം കൊണ്ട് എസ്.ബി.ഐ 1,772 കോടി രൂപ ഈടാക്കിയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ബാങ്കിന്റെ രണ്ടാം പാദത്തിലെ ലാഭത്തേക്കാളും 12 ശതമാനം കൂടുതലായിരുന്നു ഇത്. വലിയ വിമർശനം ഉയർന്നതിനു പിന്നാലെയാണ് എസ്.ബി.ഐയുടെ പുതിയ തീരുമാനം. 
പഞ്ചാബ് നാഷണൽ ബാങ്ക്, കനറാ ബാങ്ക് , ഐ.ഡി.ബി.ഐ ബാങ്ക് തുടങ്ങിയ സർക്കാർ ബാങ്കുകളും മിനിമം ബാലൻസ് 50 രൂപ ഇല്ലാത്തതിന്റെ പേരിലുള്ള പിഴയായി ഈടാക്കുന്നുണ്ട്. ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി തുടങ്ങിയ സ്വകാര്യ ബാങ്കുകൾ ഈടാക്കുന്ന പിഴ തുക 600 രൂപ വരെയാണ്.


 

Latest News