Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹൈവേകളിലെ കള്ളുഷാപ്പുകള്‍ തുറക്കാമെന്ന് സുപ്രീം കോടതി 

ന്യൂദല്‍ഹി- ഹൈവേകളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്നു സുപ്രീംകോടതി. ദേശീയ, സംസ്ഥാന പാതകളുടെ സമീപത്തെ മദ്യവില്‍പനയ്ക്കുള്ള നിയന്ത്രണത്തില്‍ സുപ്രീംകോടതി നേരത്തെ ഇളവ് നല്‍കിയിരുന്നു. ഈ ഉത്തരവില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടും. ഏതൊക്കെ കള്ളുഷാപ്പുകള്‍ തുറക്കാമെന്നു സര്‍ക്കാരിനു തീരുമാനിക്കാം. പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ 500 ഓളം കള്ളുഷാപ്പുകള്‍ കേരളത്തില്‍ തുറക്കും. 
പട്ടണത്തിന്റെ സ്വഭാവമുള്ള പഞ്ചായത്തുകളിലും മദ്യവില്‍പനശാലകള്‍ തുടങ്ങാമെന്നും ഇത്തരം പട്ടണങ്ങള്‍ ഏതൊക്കെയെന്നു സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അമിതാവ റോയ്, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ പഞ്ചായത്തുകളിലും വികസന അതോറിറ്റി പ്രദേശങ്ങളിലും നിലവിലുള്ള വികസനം കണക്കിലെടുത്ത് അവ മദ്യശാലകള്‍ തുടങ്ങാവുന്ന പട്ടണങ്ങളാണോയെന്ന് അതതു സംസ്ഥാന സര്‍ക്കാരുകള്‍ക്കു തീരുമാനിക്കാമെന്നാണു കോടതി വ്യക്തമാക്കിയത്.

ദേശീയപാതകളുടെയും സംസ്ഥാനപാതകളുടെയും 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്നു 2015 ഡിസംബര്‍ 15നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നഗരപാതകളെ ഈ ദൂരപരിധിയില്‍ നിന്നൊഴിവാക്കി പിന്നീട് ഉത്തരവു പുറപ്പെടുവിച്ചു. ഈ ഇളവ് മുനിസിപ്പല്‍ മേഖലകള്‍ക്കു കൂടി അനുവദിക്കണമെന്നു വിവിധ സംസ്ഥാനങ്ങള്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നു 2017 മാര്‍ച്ച് 31നും ജൂലൈ 11നും കോടതി അനുകൂല ഉത്തരവുകള്‍ നല്‍കി.  


 

Latest News