Sorry, you need to enable JavaScript to visit this website.

കീവില്‍  വെടിയേറ്റ് ചികിത്സയിലുള്ള ഇന്ത്യന്‍  വിദ്യാര്‍ത്ഥിയെ ഇന്ന് തിരിച്ചെത്തിക്കും

ന്യൂദല്‍ഹി- ഉക്രൈനിലെ കീവില്‍ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിങ്ങിനെ  ഇന്ത്യയില്‍ തിരികെ എത്തിക്കും. കേന്ദ്ര മന്ത്രി വി കെ സിങ്ങിനൊപ്പമാകും ഹര്‍ജോത് തിരികെ നാട്ടിലേക്ക് എത്തുക. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.റഷ്യന്‍ അധിനിവേശം ആരംഭിച്ച ഉക്രൈനിലെ  കീവില്‍ നിന്ന് ഫെബ്രുവരി 27 ന് സുരക്ഷിത മേഖലയിലേയ്ക്ക് കാറില്‍ പോകുമ്പോഴാണ് ഹര്‍ജോതിന് വെടിയേറ്റത്. തോളിന് വെടിയേറ്റു. കാലിനും പരുക്കുണ്ട്. കീവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് വിദ്യാര്‍ത്ഥിയിപ്പോള്‍. അക്രമത്തില്‍ ഹര്‍ജോതിന് പാസ്‌പോര്‍ട്ട് അടക്കം നഷ്ടമായിരുന്നു.
വെടിയേറ്റ ശേഷവും ഇന്ത്യന്‍ എംബസിയുമായി പലതവണ ബന്ധപ്പെട്ടിട്ടും എംബസി സഹായമൊന്നും ചെയ്തില്ലെന്ന് നേരത്തെ ഹര്‍ജോത് ആരോപിച്ചിരുന്നു. തന്നെ നാട്ടിലെത്താന്‍ ഇടപെടണമെന്നും വീഡിയോ സന്ദേശത്തിലൂടെ ഹര്‍ജോത് അഭ്യര്‍ത്ഥിച്ചു. പിന്നാലെ ഹര്‍ജോത് സിംഗിന്റെ ചികിത്സ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും നാട്ടിലേക്ക് എത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കേന്ദ്രമന്ത്രി വി.കെ സിങ്ങിനെപ്പം ഇന്ന് ഹര്‍ജോത് നാട്ടിലെത്തും.
മകന് വെടിയേറ്റ വിവരമറിഞ്ഞ് രണ്ട് ദിവസം മുന്‍പ് ഇന്ത്യന്‍ എംബസിയില്‍ ബന്ധപ്പെട്ടിട്ടും സഹായം ലഭിച്ചില്ലെന്ന് ഉക്രൈനില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിങ്ങിന്റെ കുടുംബം. മകന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ഉടന്‍ തിരികെ എത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
'ഹര്‍ജോതിന്റെ ശരീരത്തിന്റെ നാല് ഭാഗത്ത് വെടിയേറ്റതായാണ് അറിയിച്ചത്. ഒരു വെടിയുണ്ട ശരീരത്തില്‍ തുളഞ്ഞ് കയറി. ആശുപത്രിയില്‍ സൗകര്യം ഒരുക്കിയത് ഇന്ത്യയിലെ ഉക്രൈന്‍ എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണെന്നും കുടുംബം പറഞ്ഞു. യുെ്രെകന്‍ റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇടപെടമെന്നും വിദ്യാര്‍ത്ഥികളടക്കം എല്ലാവരേയും സുരക്ഷിതരായി തിരികെ എത്തിക്കണമെന്നും' ഹര്‍ജോതിന്റെ കുടുംബം ആവശ്യപ്പെട്ടു.
 

Latest News