കൊച്ചി - സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് സംസ്ഥാന സെക്രട്ടറിക്ക് പുറമെ സെക്രട്ടറിയേറ്റിലേക്കും സംസ്ഥാന സമിതിയിലേക്കുമുള്ള അംഗങ്ങളെയും തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി പദത്തിൽ കോടിയേരിക്ക് മൂന്നാമൂഴമാണ് ഇത്. 2015 ലെ ആലപ്പുഴ സമ്മേളനത്തിലാണ് കോടിയേരി ആദ്യമായി പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തുന്നത്. തൃശൂരിൽ നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ.പി ജയരാജൻ, തോമസ് ഐസക്, പി.കെ ശ്രീമതി, എ.കെ ബാലൻ, ടി.പി രാമകൃഷ്ണൻ, കെ.എൻ ബാലഗോപാൽ, പി. രാജീവ്, കെ.കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, വി.എൻ വാസവൻ, സജി ചെറിയാൻ, എം. സ്വരാജ്, മുഹമ്മദ് റിയാസ്, പി.കെ ബിജു, പുത്തലത്ത് ദിനേശൻ എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങൾ.