ജനീവ- ഉക്രൈന് നേരെ നടത്തിയ അധിനിവേശത്തിൽ റഷ്യയെ അപലപിച്ച് യു.എൻ പൊതുസഭയുടെ പ്രമേയം. ഉക്രൈനിലേക്കുള്ള സൈനിക നടപടി ഉടൻ അവസാനിപ്പിക്കണമെന്നും സൈന്യത്തെ പിൻവലിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം വൻ ഭൂരിപക്ഷത്തിനാണ് പാസായത്. 193 അംഗങ്ങളിൽ 141 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. യു.എന്നിന്റെ അടിയന്തര സെഷനാണ് പ്രമേയം പാസാക്കിയത്. 1982ന് ശേഷം ഇതാദ്യമായാണ് യു.എൻ അടിയന്തര യോഗം ചേരുന്നത്. റഷ്യ, സിറിയ, ബെലാറസ്, കൊറിയ, എരിത്രിയ എന്നീ രാജ്യങ്ങൾ മാത്രമാണ് പ്രമേയത്തെ എതിർത്തത്. ഇന്ത്യ അടക്കം 35 രാജ്യങ്ങൾ വിട്ടുനിന്നു.
ഇന്ത്യക്കൊപ്പം വിട്ടുനിന്ന രാജ്യങ്ങൾ...
Algeria, Angola, Arminia, Bengladesh, Bolivia, burundi, center african rep, china, congo, cuba, el salvador, guinea, iran, iraq, Kazakhisthan, kirgystan,lao pdr, madagaskar, mali, mongolia, namibia, nicaragua, pakistan, senegal, south africa, south sudan, sri lanka, sudan, tajikistan, uganda, tanzania, vietnam, zimbabwe.
ഇന്ത്യൻ വിദ്യാർഥികളെ ഉക്രൈനിൽനിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാദമിർ പുടിനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി സംസാരിച്ചു.