ന്യൂദൽഹി- ഒമിക്രോൺ നിശബ്ദനായ കൊലയാളിയാണെന്നും രണ്ടാമതും കോവിഡ് ബാധിച്ച തനിക്ക് ആരോഗ്യപ്രശ്‌നങ്ങളിൽനിന്ന് ഇപ്പോഴും മോചിതനാകാൻ പറ്റിയിട്ടില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. ഒന്നാമത് കോവിഡ് ബാധിച്ച സമയത്ത് നാലു ദിവസം കൊണ്ട് എനിക്ക് രോഗം ഭേദമായി. എന്നാൽ ഒമിക്രോൺ ബാധിച്ച് 25 ദിവസമായിട്ടും ഇപ്പോഴും അനുഭവിക്കുകയാണെന്നും രമണ പറഞ്ഞു.
സുപ്രീം കോടതിയിലെ നടപടി ക്രമങ്ങൾ മുഴുവൻ ഓഫ്‌ലൈനായി നടത്തണമെന്ന മുതിർന്ന അഭിഭാഷകൻ വികാസ് സിംഗിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.