Sorry, you need to enable JavaScript to visit this website.

കുട്ടികളെ പീഡിപ്പിക്കല്‍ ഹോബിയാക്കിയ  സര്‍ക്കാര്‍ ഡോക്ടര്‍  കുടുങ്ങി

ലണ്ടന്‍- കുട്ടികളെ പീഡിപ്പിക്കല്‍ ഹോബിയാക്കിയ സര്‍ക്കാര്‍ ഡോക്ടര്‍ യു.കെയില്‍ കുടുങ്ങി. കുട്ടി പീഡനത്തിന് ആരോപണ വിധേനായ എന്‍എച്ച്എസ് ഡോക്ടറെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്.  ഇയാളുടെ അതിക്രമത്തിന് ഇരയായ ഒന്‍പത് രോഗികളെ പോലീസ് തിരിച്ചറിയുകയും ചെയ്തു. നൂറോളം രോഗികള്‍ അക്രമത്തിന് ഇരയായെന്നാണ് കരുതുന്നത്.  റോയല്‍ സ്‌റ്റോക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന 34കാരനെതിരെയാണ് പരാതി ഉയര്‍ന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.നാല് വര്‍ഷം മുന്‍പ് തന്നെ ഈ ഡോക്ടറുടെ പെരുമാറ്റത്തെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.  എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ഇയാളെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അനുവദിക്കുകയായിരുന്നു. ഡിസംബറില്‍ ഏഴും, പതിനഞ്ചും വയസുകാരായ കുട്ടികളുടെ രക്ഷിതാക്കളാണ് ഡോക്ടറുടെ പെരുമാറ്റത്തെ കുറിച്ച് പരാതിപ്പെട്ടത്. ഇതിന്റെ പേരില്‍ ഇയാളെ അറസ്റ്റ് ചെയ്തതായാണ്  സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട്. 
ആയിരക്കണക്കിന് രോഗികളെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഡോക്ടര്‍ ചികിത്സിച്ചിട്ടുണ്ട്. ഡോക്ടറെ കണ്ട  109 രോഗികളാണ് ഇയാളുടെ രീതികളില്‍ ആശങ്കയുള്ളതായി തിരിച്ചറിഞ്ഞത്. 2018ല്‍ ഒരു പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ രീതി സംബന്ധിച്ച് മാതാപിതാക്കള്‍ പരാതിപ്പെട്ടപ്പോള്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പനി വന്ന് ചികിത്സ തേടിയ ബാലികയെ അനാവശ്യ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. 
 

Latest News