Sorry, you need to enable JavaScript to visit this website.

ഫലസ്തീനില്‍ വീട് തകര്‍ക്കാനെത്തിയ ഇസ്രായില്‍ സൈന്യം 17 കാരനെ കൊലപ്പടുത്തി

ജെനിന്‍- വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളുമായുണ്ടായ സംഘര്‍ഷത്തില്‍ 17 കാരനെ ഇസ്രായില്‍ സൈന്യം വെടിവെച്ചുകൊന്നു. ഈയിടെ ആക്രമണം നടത്തിയെന്ന് കരുതുന്ന ഭീകരന്റെ വീട് തകര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവമെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.
ജെനിനു സമീപം സിലാത് ഗ്രാമത്തിലെ മുഹമ്മദ് അബു സലാഹാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഭീകരാക്രമണത്തില്‍ പങ്കെടുത്ത മുഹമ്മദ് ജറദത്തിന്റെ വീട് തകര്‍ക്കാനാണ് സൈന്യം എത്തിയത്. സൈന്യത്തോടൊപ്പം അതിര്‍ത്തി പോലീസും ഗ്രാമത്തില്‍ പ്രവേശിച്ചിരുന്നു. വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റക്കാരനുനേരെ നടന്ന ആക്രമണവുമായി ജറദത്തിനു ബന്ധമുണ്ടെന്ന് ഇസ്രായില്‍ സേന പറഞ്ഞു.

 

Latest News