Sorry, you need to enable JavaScript to visit this website.

സി.എ.എ സമരക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടല്‍ യു.പി സര്‍ക്കാര്‍ ഇനിയും അവസാനിപ്പിച്ചില്ല, സുപ്രീം കോടതി അന്ത്യശാസനം നല്‍കി

ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സി.എ.എ) സമരത്തില്‍ പങ്കെടുത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അയച്ച നോട്ടീസുകള്‍ ഇനിയും പിന്‍വലിക്കാത്ത യു.പി സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശം. 2019 ല്‍ സി.എ.എക്കെതിരെ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ റിക്കവറി നോട്ടീസ് അയച്ചിരുന്നത്. നോട്ടീസ് അയച്ചവര്‍ക്കെതിരെ നടപടികള്‍ പാടില്ലെന്ന് കഴിഞ്ഞവര്‍ഷം സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
 
നടപടികള്‍ പിന്‍വലിക്കാന്‍ പരമോന്നത കോടതി സംസ്ഥാന സര്‍ക്കാരിന് അവസാനത്തെ അവസരം നല്‍കി. നിയമലംഘനമെന്ന് ചൂണ്ടിക്കാട്ടി നടപടികള്‍ റദ്ദാക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

സുപ്രീം കോടതി അംഗീകരിച്ച നിയമങ്ങള്‍ക്ക് വിരുദ്ധമാണ് യു.പി സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെന്നും നിലനില്‍ക്കുന്നതല്ലെന്നും
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

 

Latest News