Sorry, you need to enable JavaScript to visit this website.

ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു, കോവിഡ് ബാധിച്ച  യുവതി പ്രസവിച്ചത് റോഡില്‍ 

ഹൈദരാബാദ്- കോവിഡ് പോസിറ്റീവായ ഗര്‍ഭിണിയ്ക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി റോഡില്‍ പ്രസവിച്ചു. തെലങ്കാന നാഗര്‍കുര്‍നൂള്‍ ജില്ലയിലെ അച്ചമ്പേട്ടിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിറിലാണ് സംഭവം. കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും വേറെ ആശുപത്രിയിലേക്ക് പോകാനും ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സുപ്രണ്ടിനേയും ഡോക്ടറെയും സസ്‌പെന്‍ഡ് ചെയ്തു.
ചൊവ്വാഴ്ചയാണ് ഗര്‍ഭിണിയായ യുവതി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തി കോവിഡ് പരിശോധന നടത്തിയത്. പരിശോധനയില്‍. കോവിഡ് സ്ഥിരീകരിച്ചത് കൊണ്ട് യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും വേറെ ആശുപത്രിയില്‍ പോകാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ആശുപത്രിയ്ക്ക് പുറത്തുള്ള റോഡില്‍ പ്രസവിക്കുകയായിരുന്നു.
പ്രസവ ശേഷം യുവതിയേയും കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

Latest News