Sorry, you need to enable JavaScript to visit this website.

റിപ്പബ്ലിക് ദിന ഫ്‌ളോട്ടില്‍ കേരളത്തെ ഒഴിവാക്കിയതിനുപിന്നില്‍ സംഘ്പരിവാര്‍ അജണ്ട-കോടിയേരി

തിരുവനന്തപുരം- റിപ്പബ്ലിക് ദിന ഫ്ളോട്ടില്‍ കേരളത്തെ ഒഴിവാക്കിയ നടപടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തീരുമാനത്തിന് പിന്നില്‍ സംഘ പരിവാര്‍ അജണ്ടയാണെന്ന് ദേശാഭിമാനി പത്രത്തില്‍ കോടിയേരി ആരോപിച്ചു.

കേരളത്തെ മാറ്റി നിര്‍ത്തിയത് ശ്രീനാരായണ ഗുരുവിനെ ഫ്ളോട്ടില്‍ അവതരിപ്പിച്ചതിനാലാണെന്നും റിപബ്ലിക് ദിനാഘോഷ ചരിത്രത്തില്‍ തീരാകളങ്കമാണ് ഇതെന്നും കോടിയേരി പറഞ്ഞു. ശ്രീ നാരായണ ദര്‍ശനവും സംഘ പരിവാര്‍ രാഷ്ട്രീയവും ഏച്ചുകെട്ടിയാലും പൊരുത്തപ്പെടാത്തവയാണെന്നും പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ കോടിയേരി പറയുന്നു.

കേരളത്തിന്റെ ടാബ്ലോ ഉള്‍പ്പെടുത്താതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. കാലികപ്രസക്തവും സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിന്റെ ടാബ്ലോ അവതരിപ്പിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം സൂചിപ്പിക്കുന്ന ടാബ്ലോ അനുവദിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

 

Latest News