Sorry, you need to enable JavaScript to visit this website.

അച്ഛനും മകനും രണ്ടിടങ്ങളിലായി തീ ക്കൊളുത്തി ആത്മഹത്യ ചെയ്തു

നെടുമ്പാശ്ശേരി- കാലടി മരോട്ടിച്ചോട് തെക്കിനേടത്ത് വീട്ടില്‍ അന്തോണി (70), മകന്‍ ആന്റോ (32) എന്നിവര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടിടങ്ങളിലായി തീ കൊളുത്തി ആത്മഹത്യ ചെയ്തു. മരോട്ടിച്ചോട് തേന്‍മാലി ഭാഗത്തെ പാടത്ത് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ ആന്റോ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ യുവാവിനെ കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മകന്റെ മരണത്തില്‍ കടുത്ത ദു:ഖിതനായ പിതാവ് അന്തോണി വൈകീട്ട് 5.30 ടെ മകന്‍ ആന്റോയുടെ ഭാര്യവീടായ കുന്നുകര കുറ്റിപുഴയിലെ വീടിന് മുമ്പില്‍  പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റതിനെ തുടര്‍ന്ന് അവിടെ വച്ച് തന്നെ മരണമടഞ്ഞു. മകനും, ഭാര്യയും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് രണ്ട് പേരുടെയും ആത്മഹത്യകള്‍ക്ക് കാരണമെന്ന് കരുതുന്നു. കഴിഞ്ഞ മാസമാണ് വിദേശത്തായിരുന്ന ആന്റോ നാട്ടിലെത്തിയത്. കുറച്ച് നാളായി കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലായിരുന്നു എന്നാണറിയുന്നത്. ആന്റോക്കെതിരെ ഭാര്യ ചെങ്ങമനാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും,  നല്‍കിയ പരാതിയില്‍ മേല്‍ കേസ് എടുത്തതായാണ് വിവരം. ഇന്നലെ വക്കീലിനെ കണ്ട് വന്നതിന് ശേഷമാണ് ആന്റോ ആത്മഹത്യ ചെയ്തിരിക്കുന്നത്.
ഇതില്‍ മനം നൊന്താണ് ആന്റൊയുടെ പിതാവ് ഭാര്യവീട്ടില്‍ പോയി ആത്മഹത്യ ചെയ്തത്. രണ്ട് പ്രദേശത്തെയും നാട്ടുകാര്‍ മരണവിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഞെട്ടിത്തരിച്ച് ഇരിക്കുകയാണ്. മൃതദേഹങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ്. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം പിന്നീട് സംസ്‌കരിക്കും. ആന്റോയുടെ ഭാര്യ :നിയ.

 

Latest News