കൊച്ചി-നടിയെ അക്രമിച്ച കേസിലെ വി.ഐ.പി താനല്ലെന്നും നടൻ ദിലീപുമായി ബിസിനസ് ബന്ധം മാത്രമാണുള്ളതെന്നും കോട്ടയത്തെ പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല. സംവിധായകൻ ബാലചന്ദ്രകുമാർ പറയുന്ന വി.ഐ.പി താനല്ലെന്നും കേസുമായി ബന്ധപ്പെട്ട് തന്റെ പേര് എന്തുകൊണ്ടാണ് ഉയർന്നുവരുന്നതെന്ന് അറിയില്ലെന്നും മെഹബൂബ് പറഞ്ഞു.
ബാലചന്ദ്രകുമാറിനെ അറിയില്ല. അദ്ദേഹം പറയുന്ന കാര്യങ്ങൾ പോലീസ് തെളിയിക്കട്ടെ. അടുത്ത കാലത്തൊന്നും ദിലീപിന്റെ വീട്ടിൽ പോയിട്ടില്ല. മൂന്നു വർഷം മുമ്പാണ് ദിലീപിന്റെ വീട്ടിൽ പോയത്. ഖത്തറിലെ ഹോട്ടൽ സംരംഭവുമായി ബന്ധപ്പെട്ടായിരുന്നു ദിലീപിനെ കണ്ടത്. ദിലീപ് തന്നെ ഇക്ക എന്നാണ് വിളിച്ചിരുന്നത്. നാർകോ അനാലിസിസ് പരിശോധനയ്ക്കുൾപ്പെടെ എന്തിനും തയ്യാറാണെന്നും മെഹബൂബ് അബ്ദുല്ല പറഞ്ഞു.