Sorry, you need to enable JavaScript to visit this website.

മക്കളെ ഉപേക്ഷിച്ച് നാടുവിട്ട ഗള്‍ഫുകാരുടെ ഭാര്യമാരും സുഹൃത്തുക്കളും അറസ്റ്റില്‍

തിരുവനന്തപുരം- നാല് മക്കളെ ഉപേക്ഷിച്ച് നാടുവിട്ട യുവതികളെയും യുവാക്കളേയും പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ കെ.കെ.കോണം ഹീബ മന്‍സിലില്‍ ജീമ(29), ഇളമാട് ചെറുവക്കല്‍, വെള്ളാവൂര്‍ നാസിയ മന്‍സില്‍ നാസിയ(28), സുഹൃത്തുക്കളായ വര്‍ക്കല രഘുനാഥപുരം ബി.എസ്.മന്‍സിലില്‍ ഷാന്‍ഷൈന്‍(38), കരുനാഗപ്പള്ളി, തൊടിയൂര്‍, മുഴങ്ങോട് മീനത്തോട്ടത്തില്‍വീട്ടില്‍ റിയാസ്(34) എന്നിവരാണ് അറസ്റ്റിലായത്.
അടുത്ത ബന്ധുക്കളായ സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ ഗള്‍ഫിലാണ്. ഇരുവരും കുട്ടികളെ ഉപേക്ഷിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം പോവുകയായിരുന്നു. ഒന്നര, നാല്, പന്ത്രണ്ട് വയസ്സുകളുള്ള മൂന്ന് പെണ്‍മക്കളെയാണ് ജീമ ഉപേക്ഷിച്ചത്. നാസിയ അഞ്ച് വയസ്സായ ആണ്‍കുട്ടിയെ ഉപേക്ഷിച്ചാണ് നാടുവിട്ടത്.
ഭര്‍ത്താവും കുട്ടികളുമുള്ള അഞ്ച് സ്ത്രീകളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയാണ് ഷൈന്‍. ഇയാള്‍ക്കെതിരെ പേരില്‍ എഴുകോണ്‍, ഏനാത്ത് പോലീസ് സ്റ്റേഷനുകളിലും, റിയാസിനെതിരെ കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, ശൂരനാട്, പോത്തന്‍കോട് പോലീസ് സ്റ്റേഷനുകളിലും നിരവധി കേസുകള്‍ നിലവിലുണ്ട്.

പോത്തന്‍കോട്ട് അച്ഛനെയും മകളെയും റോഡില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസിലെ മൂന്ന് പ്രതികളെ സംരക്ഷിച്ചു നിര്‍ത്തിയിരുന്നതും റിയാസാണ്. കുട്ടികളെ ഉപേക്ഷിച്ചിറങ്ങിയ സ്ത്രീകള്‍ അയല്‍വാസികളില്‍ നിന്ന് 50,000 രൂപ കടം വാങ്ങിയിരുന്നു. ഈ തുകയുമായി നാലുപേരും ചേര്‍ന്ന് ബെംഗളൂരു, മൈസൂര്‍, ഊട്ടി, കോയമ്പത്തൂര്‍, തെന്മല, കുറ്റാലം എന്നിവിടങ്ങളില്‍ കറങ്ങിയിരുന്നു.

നാടുവിട്ട സ്ത്രീകളെ കാണിച്ചുകൊടുക്കുന്നതിന് ബന്ധുക്കളോട് ഷൈനും റിയാസു രണ്ടു ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. സ്ത്രീകളെ വശീകരിച്ച് കടത്തിക്കൊണ്ടു പോയി ലൈംഗിക ചൂഷണം നടത്തുകയും, ബന്ധുക്കളില്‍ നിന്ന് പണം ആവശ്യപ്പെടുന്ന ക്രിമിനലുകളാണ്  ഇരുവരുമെന്ന് പോലീസ് പറഞ്ഞു.

 

Latest News