Sorry, you need to enable JavaScript to visit this website.

ബി.ജെ.പി സഖ്യത്തിന് കനത്ത തോൽവി; ലുധിയാന കോൺഗ്രസ് തൂത്തുവാരി

ലുധിയാന- പഞ്ചാബ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വിജയം ആവർത്തിച്ച് കോൺഗ്രസ് വീണ്ടും. ലുധിയാന മുനിസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 62 സീറ്റുകളിലാണ് കോൺഗ്രസ് ജയിച്ചത്. ബി.ജെ.പി-ശിരോമണി അകാലിദൾ സഖ്യം 21 സീറ്റുകളിലൊതുങ്ങി. അകാലിദളിന് 11നും ബി.ജെ.പിക്ക് പത്തു സീറ്റുമാണ് ലഭിച്ചത്. ലോക് ഇൻസാഫ് പാർട്ടി എഴും ആം ആദ്മി ഒരു സീറ്റിലും ജയിച്ചു. 95 സീറ്റുകളാണ് ലുധിയാന മുനിസിപ്പൽ കോർപ്പറേഷനുള്ളത്. ഇക്കഴിഞ്ഞ 24-നാണ് ലുധിയാന കോർപ്പറേഷനിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. 


നാൽപത്തിനാലാം വാർഡിലെ തെരഞ്ഞെടുപ്പ് പഞ്ചാബ് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിരുന്നു. രേഖപ്പെടുത്തിയ വോട്ടും വോട്ടിംഗ് മെഷീനിലെ എണ്ണവും തമ്മിൽ വ്യതാസം വന്നതിനെ തുടർന്നായിരുന്നു വോട്ടെടുപ്പ് റദ്ദാക്കിയത്. ലുധിയാന കോർപ്പറേഷനിലെ മുഴുവൻ തെരഞ്ഞെടുപ്പും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശിരോമണി അകാലിദൾ-ബി.ജെ.പി നേതാക്കൾ പഞ്ചാബ് ഗവർണർ വി.പി സിംഗ് ബാഡ്‌നോറിനെ സമീപിച്ചിരുന്നു. ഡിസംബറിൽ നടന്ന അമൃത്സർ, പാട്യാല, ജലന്ധർ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയിച്ചിരുന്നു. 

Latest News