സി.ഐ.എസ്.എഫിന്റെ വെടിവെപ്പ്  പരിശീലന  കേന്ദ്രത്തില്‍ നിന്ന് വെടിയേറ്റ കുട്ടി മരിച്ചു

ചെന്നൈ- തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ സി. ഐ. എസ് .എഫിന്റെ വെടിവെപ്പ് പരിശീലന കേന്ദ്രത്തില്‍ നിന്ന് വെടിയേറ്റ 11കാരന്‍ മരിച്ചു. പുതുക്കോട്ട നാര്‍ത്താമലൈ സ്വദേശി കലൈസെല്‍വന്റെ മകന്‍ പുകഴേന്തിയാണ് മരിച്ചത്. പുതുക്കോട്ട അമ്മഛത്രം പഞ്ചായത്തിലെ സി.ഐ.എസ്.എഫ് സ്‌നൈപ്പര്‍ പരിശീലന കേന്ദ്രത്തിലാണ് സംഭവം. തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് ആറേകാലോടെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 30ന് മുത്തച്ഛനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പുകഴേന്തിയുടെ തലയ്ക്ക് വെടിയേറ്റത്. സൈനികര്‍ സ്‌നൈപ്പര്‍ റൈഫിള്‍ പരിശീലനം നടത്തുന്നതിനിടെ കുട്ടിയുടെ തലയില്‍ വെടിയേല്‍ക്കുകയായിരുന്നു.
ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് ഉന്നം തെറ്റി പുറത്തേക്ക് പോയതോ സ്‌ട്രേ ബുള്ളറ്റോ സൈനികരുടെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടിയതോ ആണ് അപകടകാരണം എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ ഷൂട്ടിംഗ് പരിശീലന കേന്ദ്രം താല്‍ക്കാലികമായി അടച്ചു. സംഭവത്തില്‍ പുതുക്കോട്ട പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോലീസ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു.
 

Latest News