Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശിൽ 80 കാരനടക്കം ആറു പേർ കൗമാരക്കാരിയെ പീഡിപ്പിച്ചത് ആറു മാസം

ഭോപാൽ- മധ്യപ്രദേശിലെ ജബർപൂരിൽ 16 വയസ്സുകാരിയെ 80കാരനായ വയോധികൻ അടക്കം അഞ്ചു പേരടങ്ങുന്ന സംഘം ആറു മാസത്തോളം പീഡിപ്പിച്ചു ഗർഭിണിയാക്കി. കുടുംബത്തെ നാണം കെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം നിരന്തരം ലൈംഗികാതിക്രം തുടർന്നതെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. ഭയം മൂലം വീട്ടിൽ അറിയിച്ചിരുന്നില്ല. എന്നാൽ ഗർഭിണിയായണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പെൺകുട്ടി അമ്മയോട് സംഭവം വെളിപ്പെടുത്തിയത്. ഉടൻ പോലീസിൽ പരാതി നൽകുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് ഉടനടി അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

പ്രതിയായ 80കാരൻ സുഖ്‌ദേവ് തിവാരി അറസ്റ്റ് ഭയന്ന് മുങ്ങിയിരിക്കുകയാണ്. ഇയാൾക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സമീപവാസിയായ ഒരാൾ ആറു മാസം മുമ്പ് തന്നെ ബലാൽസംഗം ചെയ്‌തെന്നും സമുദായ ഭൃഷ്ട് ഭയന്ന് ഇക്കാരം പുറത്തു പറഞ്ഞില്ലെന്നും പെൺകുട്ടി പറയുന്നു. ഈ സംഭവം അറിഞ്ഞ വചൻ രജക് എന്ന മറ്റൊരാൾ ബലാൽസംഗത്തിനിരയായ കാര്യം നാട്ടുകാരെ അറിയിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തു. ഇതു മുതലെടുത്താണ് സുഖ്‌ദേവ്, സോനു രജക്, രാജ്കുമാർ രജക്, രവി രജക് എന്നിവർ പെൺകുട്ടിയെ നിരന്തരം ചൂഷണം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.
 

Latest News