Sorry, you need to enable JavaScript to visit this website.

മോഡലിനെ പീഡിപ്പിച്ച കേസില്‍ ഒരു പ്രതികൂടി പിടിയില്‍

കൊച്ചി- മയക്കുമരുന്ന് നല്‍കി മോഡലിനെ പീഡിപ്പിച്ച കേസില്‍ ഒരു പ്രതികൂടി അറസ്റ്റിലായി. കേസിലെ മൂന്നാം പ്രതി പള്ളുരുത്തി സ്വദേശി ഷമീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാല് പ്രതികളാണ് കേസിലുള്ളത്. ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഒന്നാം പ്രതി സലിം കുമാര്‍, ഇയാളുടെ സുഹൃത്ത് മുഹമ്മദ് അജ്മല്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ലോഡ്ജുടമ ക്രിസ്റ്റീനയാണ് ഇനി പിടിയിലാകാനുള്ളത്. ഇവര്‍ ഒളിവിലാണ്. എറണാകുളത്ത് ഫോട്ടോ ഷൂട്ടിനായി എത്തിയ മോഡലിനെ സലിംകുമാറും അജ്മലും ഷമീറും ചേര്‍ന്ന് ലോഡ്ജില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ലോഡ്ജിന്റെ ഉടമയായ ക്രിസ്റ്റീന ഇതിന് സഹായം ചെയ്തതായും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതി അജ്മല്‍ നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു. ചാവക്കാട് നിന്നാണ് അജ്മലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. തൃക്കാക്കര എ.സി.പി പി.വി. ബേബി, ഇന്‍ഫോപാര്‍ക്ക് ഇന്‍സ്പെക്ടര്‍ ടി.ആര്‍ സന്തോഷ് എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് അജ്മലിനെ അറസ്റ്റ് ചെയ്തത്. അജ്മലിനെതിരെ കടവന്ത്ര, കായംകുളം എന്നീ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. വധശ്രമം, ആയുധ നിരോധന നിയമം തുടങ്ങി വകുപ്പുകള്‍ ഉള്‍പ്പെടെയാണ് അജ്മലിനെതിരെ കേസുകളുള്ളത്. നേരത്തെ കായംകുളം സ്റ്റേഷനില്‍ കാപ്പ പ്രകാരം നടപടി എടുത്തിട്ടുണ്ട്.

 

Latest News