ശ്രീനഗർ- കശ്മീരിൽ രണ്ടിടത്തുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു. പതിനൊന്ന് സൈനികർക്ക് പരിക്കേറ്റു. ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ സീവാനിലുണ്ടായ ആക്രമണത്തിലാണ് ജവാന്മാർക്ക് ജീവഹാനിയും പരിക്കുമുണ്ടായത്. ഇന്നലെ രാത്രിയാണ് ഭീകരാക്രമണം നടന്നത്. രണ്ടു പോലീസുകാരും മരിച്ചത് ഇന്നലെ രാത്രിയായിരുന്നു. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ, സെക്ഷൻ ഗ്രേഡ് കോൺസ്റ്റബിൾ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. വിവിധ സുരക്ഷാ സേനകളുടെ നിരവധി ക്യാമ്പുകൾ ഉള്ള അതീവ സുരക്ഷിതമായ പ്രദേശത്ത് ഭീകരർ ബസിനു നേരെ കനത്ത വെടിവെപ്പ് നടത്തുകയായിരുന്നു. സൈന്യം പ്രദേശം വളയുകയും അക്രമികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം അറിയിച്ചു.