Sorry, you need to enable JavaScript to visit this website.

സൈനികരുടെ മൃതദേഹം ദല്‍ഹിയില്‍, ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി- കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ തലസ്ഥാനത്തെത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി  പാലം വിമാനത്താവളത്തിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. മൃതദേഹങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരും ആദരാഞ്ജലിയര്‍പ്പിക്കാനെത്തി.

രാത്രി എട്ടുമണിയോടെയാണ് സുലൂരിലെ വ്യോമതാവളത്തില്‍നിന്നു മൃതദേഹങ്ങള്‍ ദല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ചത്. ഊട്ടി വെല്ലിങ്ടന്‍ മദ്രാസ് റെജിമെന്റ് സെന്ററിലെ പൊതുദര്‍ശനത്തിനുവച്ചശേഷം വിലാപയാത്രയായാണ് മൃതദേഹങ്ങള്‍ സുലൂരിലെ വ്യോമതാവളത്തിലേക്കു കൊണ്ടുവന്നത്.

മരിച്ചവര്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദും വിമാനത്താവളത്തില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കും.  അപകടത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കളെയും ദല്‍ഹിയിലെത്തിക്കും. ഇവര്‍ മൃതദേഹം തിരിച്ചറിഞ്ഞശേഷമാകും വിട്ടുനല്‍കുക.

 

Latest News