Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലിനീകരണത്തിനു കാരണം പാക്കിസ്ഥാനിലെ വ്യവസായങ്ങളെന്ന് യു.പി സര്‍ക്കാര്‍, പൂട്ടിക്കണോയെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- ദേശീയ തലസ്ഥാനത്തെ വായു മലിനീകരണത്തിന്റെ പ്രധാന കാരണം പാക്കിസ്ഥാനിലെ വ്യവസായങ്ങളാണെന്ന വാദവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ദല്‍ഹി വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹരജി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കവെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ  വാദം മുന്നോട്ടുവെച്ചത്.
തലസ്ഥാനത്തെ വായുലിനീകരണത്തിന് പിന്നില്‍ ഉത്തര്‍പ്രദേശില്‍ നിന്നുളള വ്യവസായിക സ്ഥാപനങ്ങളെല്ലെന്ന് യു.പി സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ അവകാശപ്പെട്ടു.

എന്നാല്‍ ഉത്തര്‍പ്രദേശിന്റെ വാദത്തിനെതിരെ രൂക്ഷമായ മറുപടിയാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ നല്‍കിയത്. മലിനമായ വായു വരുന്നത് പാക്കിസ്ഥാനില്‍ നിന്നായതിനാല്‍ അവിടെയുള്ള വ്യാവസായിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഞങ്ങള്‍ പോയി റദ്ദാക്കണമെന്നാണോ ആവശ്യപ്പെടുന്നെന്ന് അദ്ദേഹം ചോദിച്ചു.

കരിമ്പ് വ്യവസായത്തിന് എട്ടുമണിക്കൂര്‍ മാത്രമെ പ്രവര്‍ത്തന സമയമൊളളു, മലിനീകരണത്തിന്റെ പേരില്‍ സംസ്ഥാനത്തെ കരിമ്പ്, പാല്‍ വ്യവസായങ്ങളെ നിയന്ത്രിക്കരുതെന്നും യു.പി സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ദല്‍ഹി നഗരത്തില്‍ മലിനീകരണ തോത് ഉയര്‍ത്തുന്ന ഫാക്ടറികളും നിര്‍മ്മാണ പ്രവര്‍ത്തികളും തടയാന്‍ ഫ്‌ളയിങ് സ്‌ക്വാഡുകളെ നിയോഗിക്കണമെന്നും ഇത്തരം സ്ഥാപനങ്ങള്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിങ് ആവശ്യപ്പെട്ടു.

മലിനീകരണ വിഷയത്തില്‍ ദല്‍ഹി സര്‍ക്കാരിനെതിരെ നേരത്തെ സുപ്രീം കോടതി നിശിത വിമര്‍ശനം നടത്തിയിരുന്നു.  ഇരുപത്തിനാല് മണിക്കൂറിനുളളില്‍ മലിനീകരണം പരിഹരിക്കാനുളള നിര്‍ദേശവുമായി എത്തിയില്ലെങ്കില്‍ വിഷയത്തില്‍ ഇടപെടുമെന്നാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നത്.

 

Latest News