സൈജു തങ്കച്ചന്‍ നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്തിരുന്നു-പോലീസ്

കൊച്ചി- കൊച്ചിയില്‍ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതിയും ഓഡി കാര്‍ െ്രെഡവറുമായ സൈജു തങ്കച്ചന്‍ നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്തിരുന്നതായി പോലീസ്. സൈജുവിന്റെ ഫോണില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറി.
ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ശേഷം സൈജു പോയത് ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണെന്ന് പോലീസ് പറയുന്നു. ബംഗളൂരു, ഗോവ എന്നിവിടങ്ങളിലാണ് ഡിജെ പാര്‍ട്ടികളില്‍ പങ്കെടുത്തത്. നമ്പര്‍ 18 ഹോട്ടലില്‍ സൈജു സ്ഥിരമായി പ്രൈവറ്റ് ഡിജെ പാര്‍ട്ടി നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി. പോലീസ്, ഹോട്ടല്‍ ഉടമ റോയിയെയും സൈജുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. സൈജു തങ്കച്ചനെ നിലവില്‍ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. സൈജു മോഡലുകളെ പിന്‍തുടര്‍ന്ന ഔഡി കാര്‍ കണ്ടെടുക്കേണ്ടത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.
 

Latest News