Sorry, you need to enable JavaScript to visit this website.

ഇന്തോനേഷ്യയില്‍ യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയത് സൗദി യുവാവ്; കാരണം സംശയം

ഇന്തോനേഷ്യയില്‍ ഭാര്യയെ കൊലപ്പെടുത്തി അറസ്റ്റിലായ സൗദി യുവാവ് അബ്ദുല്ലത്തീഫ്. വലത്ത്: കൊല്ലപ്പെട്ട സാറ.

ജക്കാര്‍ത്ത- നവവധുവായ ഇന്തോനേഷ്യക്കാരിയെ ക്രൂരമായി കൊലപ്പെടുത്താന്‍ കാരണം ഭര്‍ത്താവായ സൗദി യുവാവിന്റെ കടുത്ത സംശയരോഗമാണെന്ന് അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടില്‍ വെച്ച് ഇന്തോനേഷ്യക്കാരി സാറ (21) കൊല്ലപ്പെട്ടത്. സൗദി യുവാവ് അബ്ദുല്ലത്തീഫാണ് (29) ക്രൂരമായി മര്‍ദിച്ചും ദേഹമാസകലം ആസിഡ് ഒഴിച്ചുമാണ് ഭാര്യയെ കൊലപ്പെടുത്തിയത്.

പശ്ചിമ ജാവ പ്രവിശ്യയിലെ ഗ്രാമത്തില്‍ ഞായറാഴ്ച സാറയുടെ മയ്യിത്ത് മറവു ചെയ്തു. സംഭവ ദിവസം തന്നെ അറസ്റ്റിലായ പ്രതിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇന്തോനേഷ്യന്‍ പോലീസ് പുറത്തുവിട്ടു. പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല. കേസന്വേഷണം ജക്കാര്‍ത്ത സൗദി എംബസി നിരീക്ഷിക്കുന്നുണ്ട്.

അബ്ദുല്ലത്തീഫും സാറയും 45 ദിവസം മുമ്പു മാത്രമാണ് വിവാഹിതരായത്. മര്‍ദനത്തിലും ആസിഡ് ആക്രമണത്തിലും സാറ ചേതനയറ്റ് വീണതോടെ സൗദി യുവാവ് വീട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവ ദിവസം ഉച്ചക്കു ശേഷമാണ് പ്രതി പോലീസ് പിടിയിലായത്.
 

 

Latest News