Sorry, you need to enable JavaScript to visit this website.

താമസിക്കാന്‍ ഇടം നല്‍കിയ സന്മനസ്സിന് പകരം ചെയ്തതിങ്ങനെ....

ന്യൂദല്‍ഹി- ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറുടെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. മുപ്പത്തിയൊന്ന് കാരനായ രാകേഷ് എന്ന യുവാവിനെയാണ് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വടക്ക് പടിഞ്ഞാറന്‍ ദല്‍ഹിയിലെ ബുരാരി പ്രദേശത്ത് റോഡരുകില്‍ പരിഭ്രാന്തനായി ഇരുന്ന യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയതായി സമ്മതിച്ചത്. ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ വീരേന്ദര്‍ കുമാറിന്റെ ഭാര്യ പിങ്കിയാണ് കൊല്ലപ്പെട്ടത്. ഈ കേസില്‍ രാകേഷിനെ ദപാലീസ് അന്വേഷിക്കുകയായിരുന്നു.

കൊലപാതകത്തെ കുറിച്ച് ദപാലീസ് നല്‍കുന്ന വിവരം ഇപ്രകാരമാണ്. മുപ്പത്തിരണ്ടുകാരിയായ പിങ്കിയെ കഴുത്ത് ഞെരിച്ചും വൈദ്യുതാഘാതമേറ്റും കൊല്ലപ്പെട്ട നിലയില്‍ വീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് പിങ്കിയുടെ ഭര്‍ത്താവ് വീരേന്ദര്‍ കുമാറാണ് തന്റെ വീടിന് മുകള്‍നിലയില്‍ രാകേഷിന് താമസിക്കാന്‍ അനുവാദം നല്‍കിയത്. ഇതിന് പിന്നാലെ തൊഴില്‍രഹിതനായ ഇയാള്‍ക്ക് തന്റെ കാറും വീരേന്ദര്‍ നല്‍കിയിരുന്നു. എന്നാല്‍ കൃത്യമായി വാടക നല്‍കാന്‍ കഴിയാതെ വന്നതോടെ പിങ്കി ഇയാളെ വീട്ടില്‍ നിന്നു ഇറക്കി വിടുകയായിരുന്നു.  പ്രകോപിതനായ രാകേഷ് വീരേന്ദര്‍ ഇല്ലാത്ത സമയം നോക്കി വീട്ടിലെത്തി പിങ്കിയെ കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ പിങ്കിയെ ഒരു സഹോദരിയെ പോലെയാണ് കണ്ടിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.

 

Latest News