സുഡാന്‍ തെരുവുകളില്‍ പ്രതിഷേധം അലയടിച്ചു, അട്ടിമറിക്കെതിരെ പതിനായിരങ്ങള്‍

ഖാര്‍ത്തൂം- ഈ ആഴ്ച ആദ്യം സൈന്യം നിയന്ത്രണം പിടിച്ചെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ ജനാധിപത്യ അനുകൂല പ്രതിഷേധത്തില്‍ പതിനായിരക്കണക്കിന് സുഡാനികള്‍ ശനിയാഴ്ച രാജ്യത്തുടനീളം തെരുവിലിറങ്ങി.
സുരക്ഷാ സേന പലയിടത്തും വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് മൂന്ന് പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അന്താരാഷ്ട്ര സമൂഹം അപലപിച്ച അട്ടിമറി, ദീര്‍ഘകാല സ്വേച്ഛാധിപതി ഉമര്‍ അല്‍-ബഷീറിനെ 2019 ല്‍ പുറത്താക്കിയതിന് ശേഷം ആരംഭിച്ച ജനാധിപത്യത്തിലേക്കുള്ള സുഡാനിന്റെ ഉചിതമായ പരിവര്‍ത്തനത്തെ പാളം തെറ്റിക്കുന്നതാണ്. സൈന്യവും സിവിലിയന്‍ നേതാക്കളും അസ്വസ്ഥതയിലാണ്.
സ്ഥാനഭ്രഷ്ടനാക്കിയ ട്രാന്‍സിഷന്‍ സര്‍ക്കാര്‍ പുനഃസ്ഥാപിക്കണമെന്നും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെ തടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജനാധിപത്യ അനുകൂല സംഘടനകള്‍ ശനിയാഴ്ച രാജ്യത്തുടനീളം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.
പ്രതിഷേധക്കാരോട് സൈന്യത്തിന്റെ സമീപനം ഒരു പരീക്ഷണമായാണ് തങ്ങള്‍ കാണുന്നതെന്നും സംയമനം പാലിക്കണമെന്നും സുഡാനിലെ ശക്തനായ ജനറല്‍ അബ്ദുല്‍ ഫത്താഹ് ബുര്‍ഹാന് അമേരിക്കയും ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Latest News