ലഖ്‌നൗ- അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തർപ്രദേശിൽ മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് രാഷ്ട്രീയ നീക്കം സജീവമായി. ബി.എസ്.പി വിട്ട് ആറ് എം.എൽ.എമാർ എസ്.പിയിൽ ചേർന്നു. ഹർഗോവിന്ദ് ഭാർഗവ, ഹാജി മുജ്തബ സിദ്ദീഖി, ഹക്കീം ലാൽ ബിന്ദ്, അസ്‌ലം റെയ്‌നി, സുഷമ പട്ടേൽ, അസ്‌ലം ചൗധരി എന്നിവരാണ് പാർട്ടി വിട്ട് എസ്.പിയിൽ ചേർന്നത്. വിമത പ്രവർത്തനം നടത്തിയതിന്റെ പേരിൽ ഇവരെ ബി.എസ്.പി അധ്യക്ഷ മായാവതി പുറത്താക്കിയിരുന്നു.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇവർ എസ്.പി സ്ഥാനാർത്ഥിയെ പിന്തുണച്ചിരുന്നു. കഴിഞ്ഞ ദിവസം രണ്ട് മുൻ കോൺഗ്രസ് എം.എൽ.എമാരും എസ്.പിയിൽ ചേർന്നിരുന്നു.