Sorry, you need to enable JavaScript to visit this website.

കോവിഡ് കേസുകളും മരണവും വര്‍ധിച്ചു, റഷ്യന്‍ തലസ്ഥാനം വീണ്ടും അടച്ചിടുന്നു

മോസ്‌കോ- കോവിഡ് മരണങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് റഷ്യന്‍ തലസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങള്‍.  റെസ്‌റ്റോറന്റുകള്‍, സിനിമാ തിയേറ്ററുകള്‍, റീട്ടെയില്‍ സ്‌റ്റോറുകള്‍ എന്നിവ ഈ മാസം 28 മുതല്‍ 11 ദിവസത്തേക്ക് അടച്ചിടും. കോവിഡ് ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതല്‍ അണുബാധയും മരണവുമാണ് വ്യാഴാഴ്ച  റഷ്യയില്‍ രേഖപ്പെടുത്തിയത്.
36,339 പുതിയ അണുബാധകളും 1,036 മരണങ്ങളുമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ  റഷ്യയിലെ മരണസംഖ്യ 227,389 ആയി വര്‍ധിച്ചു. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ റഷ്യക്കാര്‍ മടിക്കുന്നതില്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ആശങ്ക പ്രകടിപ്പിച്ചു.  രോഗത്തിനും അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും കാത്തിരിക്കാതെ കുത്തിവെപ്പെടുക്കാന്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

 അണുബാധയും മരണവും വര്‍ധിച്ചുകൊണ്ടിരിക്കെ  ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഏഴുവരെ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാനും പ്രസിഡന്റ് ഉത്തരവിട്ടു.

 

Latest News