Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാലദ്വീപിൽ സൈനിക  നടപടിക്കൊരുങ്ങി ഇന്ത്യ

ന്യൂദൽഹി-മാലദ്വീപിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയുടെ വിവിധ സേനാ വിഭാഗങ്ങളോട് തയ്യാറായി നിൽക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി.  ഇതേ തുടർന്ന് കര, നാവിക, വ്യോമ സേനാ വിഭാഗങ്ങൾ സ്റ്റാന്റേർഡ് ഓപറേറ്റിങ് പ്രൊസീജർ ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. 
ചൈനയുമായി ഏറെ അടുപ്പമുള്ള നിലവിലെ ഭരണകൂടത്തെ സൈനിക നടപടിയിലൂടെ തുരത്തി ഇന്ത്യയുമായി അടുപ്പമുള്ള മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ അവരോധിക്കാനാണ് നീക്കം. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തെ നിലവിലെ അബ്ദുള്ള യമീൻ ഭരണകൂടം തടങ്കലിലാക്കിയിരുന്നു. അടുത്തിടെ മോചിപ്പിക്കപ്പെട്ട മുഹമ്മദ് നഷീദിപ്പോൾ ശ്രീലങ്കയിൽ അഭയാർത്ഥിയായി കഴിയുകയാണ്. ഇന്ത്യ സൈനികമായി ഇടപെടണമെന്ന് നഷീദും ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്രീലങ്കയിൽ തന്ത്രപ്രധാനമായ തുറമുഖം സ്വന്തമാക്കിയ ചൈന മാലദ്വീപിനെയും കൂടെ നിർത്താൻ നിരവധി പദ്ധതികൾ ആ രാജ്യത്ത് നടപ്പാക്കി വരികേയാണ് അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾ. സുപ്രീം കോടതി ജഡ്ജിമാരെയടക്കം തടങ്കലിലാക്കിയ മാലദ്വീപ് ഭരണകൂടത്തിന്റെ നടപടി ലോക രാഷ്ട്രങ്ങളെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്.
ഇന്ത്യൻ സൈന്യത്തെ സംബന്ധിച്ച് മിനിട്ടുകൾക്കകം ഇടപെടാൻ കഴിയുന്ന രാജ്യമാണ് കടലിനാൽ ചുറ്റപ്പെട്ട ഈ രാജ്യമെന്നത് ചൈനയെ ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യയെ വളയുക എന്ന ചൈനയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ മാലദ്വീപിലും ശ്രീലങ്കയിലും ചൈന സ്വാധീനം വർദ്ധിപ്പിച്ചത്.
ദക്ഷിണ മേഖലാ നാവിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന കൊച്ചിയിൽ നിന്നാകും പ്രധാനമായും ഇന്ത്യയുടെ സൈനിക നടപടിക്ക് നിർണ്ണായക നീക്കം നടക്കുക. കൊച്ചിയുടെ വളരെ അടുത്താണ് മാലദ്വീപ് സ്ഥിതി ചെയ്യുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ മാലദ്വീപിലെ ഇപ്പോഴത്തെ സ്ഥിതിഗതികളെ രൂക്ഷമായാണ് വിമർശിച്ചിരുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കയുടെ സൈനിക താവളമായ ഡിയേഗോ ഗാർഷ്യക്ക് തൊട്ടടുത്താണ് മാലദ്വീപ്.

Latest News